നഗരത്തിലെ കംഫർട്ട് സ്റ്റേഷനുകൾ തുറക്കണം ^ടൗൺ സംരക്ഷണ സമിതി

നഗരത്തിലെ കംഫർട്ട് സ്റ്റേഷനുകൾ തുറക്കണം -ടൗൺ സംരക്ഷണ സമിതി മഞ്ചേരി: നഗരത്തിലെ കംഫർട്ട് സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് മഞ്ചേരി ടൗൺ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സീതി ഹാജി ബസ് സ്റ്റാൻഡിലെയും പഴയ ബസ് സ്റ്റാൻഡിലെയും കംഫർട്ട് സ്റ്റേഷനുകളും ക്ലോക്ക് റൂമും മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. നഗരത്തിലെത്തുന്ന യാത്രക്കാർ, വ്യാപാരികൾ, ബസ് ജീവനക്കാർ, തൊഴിലാളികൾ, നിത്യ മാർക്കറ്റുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരെല്ലാം പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും ബുദ്ധിമുട്ടുകയാണ്. മാധവൻ നായർ സ്മാരകത്തിൽ മഞ്ചേരിയുടെ ചരിത്രവുമായി ബന്ധപ്പെട്ട മ്യൂസിയവും വായനശാലയവും തുടങ്ങണമെന്നും പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇ.കെ. ചെറി ഉദ്ഘാടനം ചെയ്തു. അശോക് കുമാർ വൈദ്യർ അധ്യക്ഷത വഹിച്ചു. ബാബു കാരാശ്ശേരി, നാസർ മേലാക്കം, വാപ്പു അറ്റാന, പി.വി.എം. ഷാഫി, റമീസ് മഞ്ചേരി, ഫൈസൽ തുറക്കൽ, ടി.എം. ഷിഹാബ്, ബഷീർ വരിക്കോടൻ, വി. ജബ്ബാർ, സലീം അപ്സര, എൻ.ടി. മുജീബ് എന്നിവർ സംസാരിച്ചു. ഒരു കോടിയുടെ പലിശരഹിത വായ്പയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി: കോവിഡ് പശ്ചാതലത്തിൽ ദുരിതത്തിലായ വ്യാപാരികൾക്ക് ആശ്വാസമേകുന്ന പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ്. മഞ്ചേരി കോ ഓപറേറ്റിവ് അർബൻ ബാങ്കുമായി സഹകരിച്ച് സ്വർണപ്പണയത്തിൻമേൽ അംഗങ്ങൾക്ക് പരമാവധി 50,000 രൂപ ഒമ്പത് മാസക്കാലാവധിക്ക് പലിശരഹിത വായ്പയായി നൽകും. സ്വർണത്തിൻെറ മാർക്കറ്റ് വിലയുടെ 75 ശതമാനം വായ്പ അനുവദിക്കുന്ന പദ്ധതി ജൂലൈ 31 വരെ നീണ്ടുനിൽക്കും. ബാങ്ക് ചെയർമാൻ അഡ്വ. എൻ.സി. ഫൈസൽ പദ്ധതി വിശദീകരിച്ചു. വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ധാരണ പത്രം ഒപ്പുവെച്ചു. അർബൻ ബാങ്കിന് വേണ്ടി ചെയർമാൻ അഡ്വ. എൻ.സി. ഫൈസൽ, ജനറൽ മാനേജർ അബ്ദുൽ നാസർ, വൈസ് ചെയർമാൻ ഹനീഫ മേച്ചേരി, ഡയറക്ടർമാരായ അപ്പു മേലാക്കം, അപ്സര സലിം, വി. മുഹമ്മദലി, ഏേകാപന സമിതിക്കു വേണ്ടി ഭാരവാഹികളായ എം.പി.എ. ഹമീദ് കുരിക്കൾ, കെ. നിവിൽ ഇബ്രാഹിം, സക്കീർ ചമയം, എൻ.ടി.കെ. ബാപ്പു, സഹീർ കോർമ്മത്ത്, പി. മുഹ്സിൻ, സി. കുഞ്ഞുമുഹമ്മദ്, ആൽബർട്ട് കണ്ണമ്പുഴ, ബാലകൃഷ്ണൻ അപ്സര, അൽത്താഫ് ജെ.എസ്.എസ്, മുജീബ് രാജധാനി, ഫൈസൽ ചേലാടത്തിൽ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.