സംസ്ഥാനത്തെ പതിനെട്ടാമത്തെ വന്യജീവി സങ്കേതമാണിത് നിലമ്പൂർ: കരിമ്പുഴ വന‍്യജീവി സങ്കേതം വനംമന്ത്രി കെ. രാജു നാടിന് സമർപ്പിച്ചു. കരുളായി നെടുങ്കയത്ത്് നടന്ന ലളിതമായ ചടങ്ങിലാണ് സംസ്ഥാനത്തെ പതിനെട്ടാമത്തെ വന്യജീവി സങ്കേതം തുറന്നത്. ജീവൻെറ നിലനിൽപ്പിന് വനം ആവശ‍്യമാണെന്ന സത‍്യം ഉൾക്കൊണ്ട് വനസംരക്ഷണം ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. വനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽതന്നെ മാറ്റം വന്നിട്ടുണ്ട്. തടി വിൽപനയിലൂടെ വരുമാനം കണ്ടെത്താൻ മാത്രം സംരക്ഷിച്ചുപോന്ന വനം ഇപ്പോൾ ജീവൻെറ നിലനിൽപ്പിനാണ് സംരക്ഷിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനാലാണ് പ്രകൃതിക്ഷോഭം, മഹാമാരികൾ എന്നിവ ഉണ്ടാവുന്നത്. കരിമ്പുഴ വന‍്യജീവി സങ്കേതം ജനവാസ കേന്ദ്രത്തിൽനിന്ന് 25 കിലോമീറ്റർ അകലെയാണെന്നതിനാൽ ആശങ്ക വേെണ്ടന്നും മന്ത്രി പറഞ്ഞു. പി.വി. അൻവർ എം.എൽ.എ അധ‍്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി മുഖ‍്യാതിഥിയായിരുന്നു. വനം-വന‍്യജീവി അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ്, പി.സി.സി.എഫ് സുരേന്ദ്രകുമാർ, കിഴക്കൻ മേഖല സി.സി.എഫ് പി.പി. പ്രമോദ്, പാലക്കാട് സി.സി.എഫ് കെ. വിജയാനന്ദൻ, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. അസൈനാർ, നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ വി. സജികുമാർ, നോർത്ത് ഡി.എഫ്.ഒ വർക്കഡ് യോഗെഷ് നിൽകണ്ഠ് എന്നിവർ സംസാരിച്ചു. കേരളത്തിൽ വിസ്തൃതിയുടെ കാര‍്യത്തിൽ നാലാം സ്ഥാനത്താണ് കരിമ്പുഴ. സംരക്ഷിത വനമായ ന‍്യൂഅമരമ്പലവും വടക്കേക്കോട്ട മലവാരവും ഉൾെപ്പടെ 227.97 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. ഏഷ്യയിൽ അവശേഷിക്കുന്ന ഏക ഗുഹാവാസികളും അതിപുരാതന ഗോത്രവർഗക്കാരുമായ ചോലനായ്ക്കരുടെ വാസപ്രദേശങ്ങൾ സങ്കേത പരിധിയിൽനിന്ന് ഒഴിവാക്കി. 226 ഇനം പക്ഷികൾ, 41 ഇനം സസ്തനികൾ, 33 ഇനം ഉരഗങ്ങൾ, 23 ഇനം ഉഭയജീവികൾ എന്നിവ ഈ മേഖലയിലുണ്ട്. mpg nbr photo--1- കരിമ്പുഴ വന‍്യജീവി സങ്കേതം മന്ത്രി കെ. രാജു നാടിന് സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.