പണി പൂർത്തിയായിട്ടും ഉദ്ഘാടകനായ മന്ത്രിയെ കാത്ത് വില്ലേജ് ഓഫീസ് കെട്ടിടം

ഉദ്ഘാടകനെ കാത്ത് വില്ലേജ് ഓഫിസ് കെട്ടിടം കുന്നംകുളം: പുതുതായി പണികഴിപ്പിച്ച പോർക്കുളം ഗ്രൂപ് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടകനെ കാത്ത് തുറന്നു പ്രവർത്തിപ്പിക്കാൻ വൈകുന്നു. വില്ലേജ് ഓഫിസിൻെറ പഴയ കെട്ടിടം പൊളിക്കുന്നതിൻെറ ഭാഗമായി പോർക്കുളം, മങ്ങാട്, അകതിയൂർ ഗ്രൂപ് വില്ലേജ് അക്കിക്കാവിലേക്ക് മാറ്റിയിട്ട് നാലുവർഷം പിന്നിടുകയാണ്. ഇതുമൂലം പോർക്കുളം, മങ്ങാട് പ്രദേശത്തേ ജനങ്ങൾ അക്കിക്കാവിൽ എത്താൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. മങ്ങാട് ഉൾപ്പെടെ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് നേരിട്ട് ബസ് സൗകര്യം ഇല്ലാത്തതിനാൽ ഓട്ടോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതിന് 200 രൂപയോളം െചലവുണ്ട്. കൂടാതെ വില്ലേജ് ഒാഫിസർ സ്ഥലം സന്ദർശിക്കണമെങ്കിൽ ഈ ഓട്ടോ ചാർജ് ഇരട്ടിയിലധികമാകും. ഈ പ്രദേശങ്ങളിൽ കൃഷി ഉപജീവനമാക്കിയവരാണ് അധികവും. ഇത്തരക്കാർക്കും വില്ലേജ് സേവനങ്ങൾ ലഭിക്കുന്നത് ദുരിത പൂർണമാണ്. വില്ലേജ് ഒാഫിസിനായി പണികഴിപ്പിച്ച പുതിയ കെട്ടിടത്തിൻെറ പണികൾ പൂർത്തീകരിച്ചിട്ട് എട്ട് മാസം പിന്നിടുകയാണ്. 30 ലക്ഷം രൂപ െചലവഴിച്ചാണ് കെട്ടിടം പണിതത്. റവന്യൂ മന്ത്രിയുടെ ഒഴിവ് കാത്താണ് കെട്ടിട ഉദ്ഘാടനം വൈകുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഉദ്ഘാടനം ഉടൻ നടത്തി പൊതുജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാവശ്യം ശക്തമായിട്ടുണ്ട്. പടം tc kunnamkulam new kettidam പോർക്കുളം വില്ലേജ് ഓഫിസിനായി പുതിയതായി നിർമിച്ച കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.