തിരൂർ: ചികിത്സ കിട്ടാതെ 70കാരൻ മരിച്ചത് പുറത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്നാരോപിച്ച് പുറത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പുറത്തൂർ ഗ്രാമപഞ്ചായത്തിൽ കളൂരിൽ താമസിക്കുന്ന മണൽപറമ്പിൽ അബ്ദുൽ ഖാദറാണ് കൃത്യസമയത്ത് ആംബുലൻസ് എത്താത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ മരിച്ചത്. അബ്ദുൽ ഖാദറിന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അധികാരികളുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്നും പുറത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള വീഴ്ചകൾ നിരന്തരമായി സംഭവിക്കുന്നുവെന്നും പുറത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
കോൺഗ്രസ് മംഗലം ബ്ലോക്ക് പ്രസിഡൻറ് സി.എം. പുരുഷോത്തമൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.വി. റസാഖ് അധ്യക്ഷത വഹിച്ചു. തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ഐ.പി. ജലീൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി കെ.വി. ഷരീഫ്, റഷീദ് ഫൈസി, സി.പി. ഷാനിബ്, ഇ.പി. അലി അഷ്കർ, എം.വി. മനാഫ്, സാദിഖ് അലി, ഷബീബ്, ഷമീർ, അഷ്റഫ് പടിഞ്ഞാറെക്കര, അബ്ബാസ്, റാസിഖ്, ഖയ്യൂം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.