പ്രതീകാത്മക ചിത്രം

മൂന്ന് വയസ്സുകാരിയുടെ വിരൽ ഇഡ്ഡലിത്തട്ടിൽ കുടുങ്ങി; രക്ഷകരായി പൊലീസ്

പാണ്ടിക്കാട്: കൈ വിരൽ ഇഡ്ഡലി തട്ടിൽ കുടുങ്ങിയ മൂന്നു വയസ്സുകാരിക്ക് രക്ഷകരായി പാണ്ടിക്കാട് പൊലീസും പൊലീസ് വളൻറിയർമാരും. വീട്ടുകാർ എടുക്കാൻ ശ്രമിച്ചെങ്കിലും കിട്ടാത്ത സാഹചര്യത്തിൽ പിതാവ് കുട്ടിയേയും കൊണ്ട് പാണ്ടിക്കാട് പൊലീസിനെ സമീപിക്കുകയായിരുന്നു.

കളിക്കുന്നതിനിടെയാണ് വെള്ളുവങ്ങാട് മൂരിപ്പാടം സ്വദേശി സാഹിറിെൻറ കുട്ടിയുടെ വിരൽ ഇഡ്ഡലി തട്ടിൽ കുടുങ്ങിയത്. പാണ്ടിക്കാട് പൊലീസ് വളൻറിയർമാർ വിരലിൽ കുടുങ്ങിയ മോതിരങ്ങൾ സുരക്ഷിതമായി എടുത്തുകൊടുക്കുന്ന വാർത്ത ശ്രദ്ധയിൽ പെട്ട ഇവർ കുട്ടിയെയും കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

തുടർന്ന്, സി.ഐ റഫീഖിെൻറ നിർദേശപ്രകാരം സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഹകീം, ശ്രീജിത്ത്, കെ. മിർഷാദ്, വളൻറിയർമാരായ കെ. മുസ്തഫ, ബാവ, ശിഹാബ് എന്നിവർ ചേർന്ന് ഇഡ്ഡലിത്തട്ട് സുരക്ഷിതമായി വിരലിൽ നിന്ന് എടുത്തു.

Tags:    
News Summary - 3-yr-old's finger trapped in Idli plate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.