പന്തുരുണ്ടു; ആവേശമായി ഐ.എം വിജയനും

മഞ്ചേരി: ഏറെ നാളത്തെ ഇടവേളക്ക് ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ പന്തുരുണ്ടപ്പോൾ ഗ്യാലറിയിലും ആവേശം. ഫ്ലഡ് ലിറ്റ് ഉദ്ഘാടനത്തിെൻറ ഭാഗമായാണ് പ്രദർശന മത്സരം സംഘടിപ്പിച്ചത്. കേരള പൊലീസും ഒതുക്കുങ്ങൽ റോയൽ ബാസ്കോ ക്ലബും തമ്മിൽ ഏറ്റുമുട്ടി. പൊലീസിനായി മുൻ ഇന്ത്യൻ താരം ഐ.എം വിജയനും ബൂട്ട് കെട്ടി. കളിയുടെ രണ്ടാം പകുതിയിലാണ് വിജയൻ കളത്തിലിറങ്ങിയത്. മത്സരത്തിെൻറ അവസാന നിമിഷം ഫിറോസ് കളത്തിങ്ങൽ നേടിയ ഗോളിൽ കേരള പൊലീസ് വിജയിച്ചു. മൈതാനത്തിെൻറ വലതുഭാഗത്ത് നിന്നും ലഭിച്ച ക്രോസ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

മത്സരം വീക്ഷിക്കാൻ നിരവധി പേരാണ് ഗ്യാലറിയിലെത്തിയത്. ഫെഡറേഷൻ കപ്പിനും സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ശേഷം ഇതാദ്യമായാണ് സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്.

Tags:    
News Summary - Kerala Police Football Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.