മലപ്പുറം: മുണ്ടുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒമ്പത് വയസ്സുകാരെൻറ സ്വർണമാല കവർച്ചചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. ജൂൺ 26ന് മലപ്പുറം മുണ്ടുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിെട തേക്കിൻകര നൗഫലിെൻറ മകെൻറ മാലയാണ് കവർച്ച ചെയ്തത്. വെള്ളില തെക്കുംപാടത്ത് സുനീഷിനെയാണ് ജില്ല ആൻറി നർകോട്ടിക് സ്ക്വാഡ് പിടികൂടിയത്. ഓട്ടോ ഡ്രൈവറായ പ്രതി സംഭവദിവസം വാടകവീട് അന്വേഷിച്ച് എത്തിയിരുന്നു.
ഇതിനിെടയാണ് മുറ്റത്ത് കളിക്കുന്ന കുട്ടിയുടെ മാല കവർന്ന് ഓട്ടോയിൽ രക്ഷപ്പെട്ടത്. 20 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് മങ്കടയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഓട്ടോയും പിടിച്ചെടുത്തു. ഇയാളുടെ കോഴിക്കാട്ടുപറമ്പിലുള്ള വീട്ടിലും പരിേശാധന നടത്തി. മാല വിൽപന നടത്തിയ കരിങ്കല്ലത്താണിയിലെ ജ്വല്ലറി തിരിച്ചറിഞ്ഞ് മാല കണ്ടത്തി. മലപ്പുറം ഡിവൈ.എസ്.പി ഹരിദാസൻ, മലപ്പുറം ഇൻസ്പെക്ടർ േപ്രംജിത്ത്, കൊണ്ടോട്ടി ഇൻസ്പെക്ടർ ബിജു, മലപ്പുറം എസ്.െഎ സംഗീത്, ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, മലപ്പുറം എസ്.െഎ ഇന്ദിരാമണി, ദിനു, സാഗേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.