യു.പിയിൽ ഡോക്ടറെ കഴുത്തറുത്ത് കൊന്നു

ആഗ്ര: ഉത്തർപ്രദേശിൽ കേബ്ൾ ടി.വി ടെക്നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീട്ടിൽ അതിക്രമിച്ച് കയറിയയാൾ ദന്തഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി. 38കാരിയായ ഡോക്ടർ നിഷ സിംഗാളാണ് കൊല്ലപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയായ ശുഭം പഥക്കിനെ പൊലീസ് പിന്നീട് പിടികൂടി. വീടിനകത്ത് കടന്ന അക്രമി നിഷയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം നിഷയുടെ എട്ടും നാലും വയസ്സുള്ള മക്കൾ തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്നു. ഇവരെ അക്രമിക്കാനും ഇയാൾ ശ്രമിച്ചു. നിഷയുടെ ഭർത്താവ് ഡോ. അജയ് സിംഗാൾ ആശുപത്രിയിൽ ജോലിക്ക് പോയ സമയത്തായിരുന്നു അക്രമം. കവർച്ചയായിരുന്നു ലക്ഷ്യം. യു.പിയിൽ അതിക്രമങ്ങൾ തുടരുന്നതിനെതിരെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.