പള്ളിക്കല്‍: പള്ളിക്കല്‍ പഞ്ചയത്ത് ഭരണസമിതി തീരുമാനങ്ങള്‍ കണ്ടാല്‍ ആരും ചിരിച്ചുപോകും. ഭരിക്കുന്നത് ഔദ്യോഗികമായി യു.ഡി.എഫാണെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് എല്‍.ഡി.എഫ് അംഗങ്ങളാണ്. ഭരണമുന്നണിയായ യു.ഡി.എഫ് തീരുമാനത്തെ തള്ളി പ്രസിഡൻറിൻെറ കാസ്റ്റിങ് വോട്ടില്‍ കരിപ്പൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍ കവാടത്തിനും പഞ്ചായത്ത് ഹാളിനും ഇ.എം.എസിൻെറ പേരിട്ടതാണ് ഒടുവിലത്തെ സംഭവം. യു.ഡി.എഫിനോട് അകന്ന പ്രസിഡൻറ് കുറച്ച് കാലങ്ങളായി പ്രതിപക്ഷമായ ഇടതുപക്ഷത്തോടൊപ്പമാണ്. വൈസ് പ്രസിഡൻറും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുമടക്കം ഭരണ മുന്നണിയിലെ മുഴുവന്‍ അംഗങ്ങളും എതിര്‍ത്ത തീരുമാനമാണ് ഇടതുപക്ഷം പ്രസിഡൻറിൻെറ കാസ്റ്റിങ് വോട്ടില്‍ അനുകൂലമാക്കിയത്. ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ 13 അജണ്ടകളാണ് ചര്‍ച്ചക്കെടുത്തത്. ഇതില്‍ ഇ.എം.എസിൻെറ നാമകരണം ചെയ്യല്‍ അജണ്ട ഒഴികെ മറ്റെല്ലാം തീരുമാനങ്ങളും ഐകകണ്ഠ്യേന തീരുമാനിച്ചു. കരിപ്പൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍ കവാടത്തിനും പഞ്ചായത്ത് ഓഫിസിന് മുകളില്‍ 20 ലക്ഷം രൂപ ചെലവില്‍ നിർമിച്ച ഹാളിനും ഇ.എം.എസിൻെറ പേരിടാനുള്ള അജണ്ട പ്രസിഡൻറ് പി. മിഥുനയുടെ കാസ്റ്റിങ് വോട്ടില്‍ തീരുമാനമാവുകയായിരുന്നു. യു.ഡി.എഫ് അംഗങ്ങള്‍ ഒരാളുടെ പേരും നല്‍കണ്ടെന്ന തീരുമാനമായിരുന്നു െെകക്കൊണ്ടിരുന്നത്. പഞ്ചായത്തില്‍ 22 സീറ്റില്‍ 12 അംഗങ്ങള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിന് 10 അംഗങ്ങളുമാണുള്ളത്. പ്രസിഡൻറ് പി. മിഥുന യു.ഡി.എഫിനോട് പിണങ്ങി പ്രതിപക്ഷത്താണുള്ളത്. വോട്ടെടുപ്പില്‍ തുല്യത വന്നതോടെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പ്രസിഡൻറ് കാസ്റ്റിങ് വോട്ട് ഉപയോഗിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.