കണ്ടെത്തിയ പാസ്പോർട്ടുകൾ കാസർകോട് സ്വദേശികളുടേത്

കരിപ്പൂർ: സ്വർണം കൈമാറുന്നതിനിടെ പിടിയിലായ കസ്റ്റംസ് സൂപ്രണ്ടിന്‍റെ താമസസ്ഥലത്തുനിന്ന് . നാല് പാസ്പോർട്ടുകളും 4,42,980 രൂപയും 500 യു.എ.ഇ ദിർഹവും വിലപിടിപ്പുള്ള വാച്ചുകളുമായിരുന്നു പരിശോധനയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാസ്പോർട്ടുകൾ കാസർകോട് സ്വദേശികളുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇവരുടെ പാസ്പോർട്ടുകൾ എന്തിനാണ് സൂപ്രണ്ട് മുനിയപ്പ വാങ്ങിവെച്ചതെന്ന വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, പാസ്പോർട്ടുകൾ കണ്ടെത്തിയത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ജില്ല പൊലീസ് മേധാവി മുഖേന സി.ബി.ഐ കൈമാറുമെന്നും പൊലീസ് അറിയിച്ചു. യാത്രക്കാരുടെ പാസ്പോർട്ടുകൾ താമസസ്ഥലത്തേക്ക് കൊണ്ടുപോയതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.