വേളം: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത വേളം പഞ്ചായത്ത് മുസ്ലിംലീഗിലെ ചേരിപ്പോര് വീണ്ടും ശക്തമായി. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് പ്രസിഡൻറ് വി.കെ. അബ്ദുല്ലയെ ഈ മാസം 10 വരെ ലീവെടുപ്പിച്ചിരുന്നു.
എന്നാൽ, പ്രസിഡൻറിെൻറ അനുകൂലികൾ പാർട്ടി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് ലീവ് അഞ്ചു വരെയാക്കി ചുരുക്കി. എന്നാൽ, അഞ്ചിന് പഞ്ചായത്ത് ഓഫിസിലെത്തിയ പ്രസിഡൻറിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. ലീവ് ഏഴു വരെയാണ് കുറച്ചതെന്നും അതിനുമുേമ്പ പ്രസിഡൻറ് വന്നതാണെന്നുമായിരുന്നു പ്രചാരണം.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് അന്ന് രണ്ടുപേർ കച്ചമുറുക്കിയപ്പോൾ സമവായമെന്നോണം ചിത്രത്തിലില്ലാതിരുന്ന മൂന്നാമതൊരാൾക്ക് നൽകുകയായിരുന്നു. ഇദ്ദേഹത്തിനെതിരിൽ, എസ്.ഡി.പി.ഐയുടെ ഓഫിസ് ശുചീകരണ പ്രശ്നം എടുത്തുകാട്ടി ഒരു വിഭാഗം രംഗത്തുവരുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ലയുടെ ലീവ് അഞ്ചുവരെയായി കുറച്ച വിവരം തന്നെ ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിക്കുകയും താനത് അറിയിച്ച പ്രകാരമാണ് പഞ്ചായത്ത് പ്രസിഡൻറ് ഓഫിസിലെത്തിയതെന്ന് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഇ.കെ. ഖാസിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.