ഷോക്കേറ്റ് പിടയുന്ന പശുവിെൻറ ജീവൻ രക്ഷിച്ച് യുവാവ്

നടുവണ്ണൂർ: ഷോക്കേറ്റ് പിടയുന്ന പശുവിെൻറ ജീവൻ രക്ഷിച്ച് യുവാവ്. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പുത്തലത്ത് താഴെ വയലിൽ ഉച്ചക്ക് 2.45ഓടെയാണ് സംഭവം. ആയടത്തിൽ ശ്രീധരൻ തെൻറ പശുവിനെ തീറ്റിക്കുന്നതിനിടയിലാണ് ഇരുവർക്കും ഷോക്കേറ്റത്.

ശ്രീധരൻ വെള്ളത്തിലേക്ക് കാലെടുത്തുവെച്ചതും തെറിച്ചുവീണു. പശു ഷോക്കേറ്റ് പിടയുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽവാസിയായ പി.സി. വൈശാഖൻ സമീപത്തുള്ള വൈദ്യുതിത്തൂണിലെ മെയിൻ ഫ്യൂസ് ഊരി വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് പശുവിനെ രക്ഷപ്പെടുത്തിയത്. തൊട്ടടുത്ത വീട്ടിൽനിന്നും വൈദ്യുതി ഷോർട്ട് സർക്യൂട്ട് വെള്ളത്തിലേക്ക് പ്രവഹിച്ചതാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് കരുതുന്നത്.

ഡി.വൈ.എഫ്.ഐ കരുമ്പാപ്പൊയിൽ യൂനിറ്റ് സെക്രട്ടറിയാണ് പി.സി. വൈശാഖ്. പശുവിെൻറ ഉടമ ശ്രീധരൻ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Tags:    
News Summary - cow rescued from electric shock by a young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.