രേഷ്മയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്സർവകക്ഷി നേതൃത്വത്തിൽ കാവിലുമ്പാറയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ നടന്ന സത്യഗ്രഹം കെ.പി. പ്രതീഷ് ഉദ്ഘാടനം ചെയ്യുന്നു

ഗർഭിണിയുടെ മരണം: ആശുപത്രിക്കു മുന്നിൽ ധർണ നടത്തി

കുറ്റ്യാടി: ചികിത്സക്കിടെ മരിച്ച വളയം കാരന്തറ അശോക‍ൻെറ ഗർഭിണിയായ ഭാര്യ കെ.ടി. രേഷ്മയുടെ മരണകാരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാവിലുമ്പാറയിലെ സ്വകാര്യ ആശുപത്രിക്കു മുന്നിൽ ആക്ഷൻ കമ്മിറ്റി ധർണ നടത്തി.

നവംബർ 20നാണ് രേഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് മരിച്ചു. സത്യഗ്രഹം വളയം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രതീഷ് ഉദ്ഘാടനം ചെയ്തു.

എം. ദിവാകരൻ, വി.പി. ശശി, കെ. ലിജേഷ്, പി.കെ. ശങ്കരൻ, കെ. ചന്ദ്രൻ, കെ. വിനോദൻ, എം. ദേവി, ഇ.കെ. സുനിൽ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.