KC LEAD ബീച്ച് ആശുപത്രിയിൽ മെഡിക്കല്‍ ഐ.സി.യുവും സ്‌ട്രോക്ക് യൂനിറ്റുമായി

കോഴിക്കോട്: ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ സജ്ജമായ മെഡിക്കല്‍ ഐ.സി.യുവും സ്‌ട്രോക്ക് യൂനിറ്റും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തിൽ കോവിഡ് സ്‌പെഷല്‍ ഹോസ്പിറ്റലായാണ് ഈ ഐ.സി.യു പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യത്തിൻെറ ഒരു കോടി രൂപ ഉപയോഗിച്ചാണ് 22 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂനിറ്റും പൂര്‍ത്തീകരിച്ചത്. 46 ലക്ഷം രൂപയുടെ സിവില്‍ ജോലികൾ അനുബന്ധമായി നടത്തിയിട്ടുണ്ട്. 13 ലക്ഷം ചെലവിൽ സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐ.സി.യു കോട്ട്, മള്‍ട്ടി പാരാമോണിറ്റര്‍, മൊബൈല്‍ എക്സ്‌ റേ, ഇന്‍ഫ്യൂഷന്‍ പമ്പ്, എ.ബി.ജി മെഷീന്‍, നോണ്‍ ഇന്‍വേസീവ് വൻെറിലേറ്റര്‍, വൻെറിലേറ്റഴ്സ്, ഡിഫിബ്രിലേറ്റര്‍, ഇ.സി.ജി മെഷീന്‍ തുടങ്ങി സ്വകാര്യ ആശുപത്രിയോടു കിടപിടിക്കുന്ന തരത്തിലുള്ള അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടിയ സൗകര്യങ്ങളും ആവശ്യമായ ഫര്‍ണിച്ചറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിയാണ് നിർമാണമേറ്റെടുത്ത് നടപ്പാക്കിയത്. വിശാലമായ കാത്തിരിപ്പു കേന്ദ്രത്തോടൊപ്പം നഴ്സിങ് സ്റ്റേഷന്‍, വര്‍ക്ക് സ്റ്റേഷന്‍, നവീകരിച്ച ശുചിമുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി. എം.കെ. രാഘവന്‍ എം.പി, ജില്ല കലക്ടര്‍ സാംബശിവ റാവു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ വി. ജയശ്രീ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ഉമര്‍ ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.