എകരൂല്‍: കെ.എസ്.ഇ.ബി ഉണ്ണികുളം സെക്ഷന്‍ ഓഫിസ് പ്രവർത്തനം വ്യാഴാഴ്ച മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറി. വർഷങ്ങളായി ഉണ്ണികുളം പഞ്ചായത്ത് ഓഫിസിനടുത്തുള്ള ചെറിയ കെട്ടിടത്തില്‍ സ്ഥല പരിമിതികൾക്കിടയിലായിരുന്നു ഓഫിസ് പ്രവർത്തിച്ചിരുന്നത്. എകരൂല്‍ കാപ്പിയില്‍ റോഡിൽ പഴയ സീമ ടാക്കീസിനു സമീപത്തെ കെട്ടിടത്തിലേക്കാണ് ഓഫിസ് മാറ്റിയത്.
പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ ഓഫിസ് പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാകും. കെട്ടിടത്തിലെ അസൗകര്യങ്ങൾ കാരണം വൈദ്യുതി ബില്ലടക്കാനും മറ്റ് ആവശ്യങ്ങൾക്കും ഓഫിസിലെത്തുന്ന ഉപഭോക്താക്കൾ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ശിവപുരം, ഉണ്ണികുളം, കിനാലൂര്‍ കൂടാതെ സമീപ പഞ്ചായത്തുകളിലെ ഏതാനും ഭാഗങ്ങളും കിനാലൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഉള്‍പ്പെടെയുള്ള ഭാഗങ്ങളും ഈ ഓഫിസ് പരിധിയിലാണ്.
താൽക്കാലികക്കാർ ഉൾപ്പെടെ 37 ജീവനക്കാർ ജോലിചെയ്യുന്നതും 22,000ത്തോളം ഉപഭോക്താക്കളുമുള്ള ഓഫിസിൽ ഉപകരണങ്ങളും മറ്റും നിറഞ്ഞ് ഏറെ ദുരിതത്തിലായിരുന്നു ദൈനംദിന പ്രവർത്തനങ്ങൾ. നാട്ടുകാരുടെയും ജീവനക്കാരുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു പുതിയ ഓഫിസ് കെട്ടിടമെന്നത്. സെക്ഷന്‍ ഓഫിസ് മെച്ചപ്പെടുമ്പോള്‍ ഈ മേഖലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
സര്‍ക്കാറിെൻറ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി സാഗി പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഈ ഓഫിസ് പരിധിയില്‍ നടപ്പാക്കിയതായി അസി. എന്‍ജിനീയര്‍ ഇ.എം. വിപിന്‍ പറഞ്ഞു. പുതിയ ഒാഫിസ് കെട്ടിടത്തിെൻറ ഉദ്ഘാടനം കെ.എസ്.ഇ.ബി ഉത്തര മേഖല ഡിസ്ട്രിബ്യൂഷന്‍ ചീഫ് എൻജിനീയര്‍ എം.എ. ടെന്‍സന്‍ നിര്‍വഹിച്ചു.
കോഴിക്കോട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബോസ് ജേക്കബ്, ബാലുശ്ശേരി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ നിഷ ബാനു, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വിജയകുമാര്‍, തിരുവമ്പാടി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.