കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ഏകജാലകത്തിന് 1,27,589 അപേക്ഷകർ. കോവിഡിൻെറ പശ്ചാത്തലത്തിൽ അപേക്ഷകളുടെ എണ്ണം വർധിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കഴിഞ്ഞ വർഷത്തിലെ അപേക്ഷയെക്കാൾ കുറവാണ് ഇത്തവണ. മലപ്പുറം ജില്ലയിൽനിന്ന് 39,438 അപേക്ഷകരുണ്ട്. കോഴിക്കോടും (29,290) തൃശൂരും (23,075) പാലക്കാടും (22,984) ആണ് പിന്നാലെ. വയനാട്ടിൽ നിന്ന് 6,376 പേർ അപേക്ഷിച്ചു.കേരളത്തിന് പുറത്തുനിന്ന് 218 അപേക്ഷകരാണുള്ളത്. കാലിക്കറ്റിൻെറ പരിധിക്ക് പുറത്തുള്ള കണ്ണൂർ ജില്ലയിൽനിന്ന് 3,140ഉം എറണാകുളത്തുനിന്ന് 1,131ഉം അപേക്ഷകരുണ്ട്. കഴിഞ്ഞവർഷം 1.40 ലക്ഷത്തോളം അേപക്ഷകരുണ്ടായിരുന്നു. ഓണാവധിക്ക് ശേഷം ട്രയൽ അലോട്ട്മൻെറും തൊട്ടുപിന്നാലെ ഒന്നാം അലോട്ട്മൻെറും തുടങ്ങും. ഇത്തവണ 80,000ലേറെ സീറ്റുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ മാസം മൂന്നിനും നാലിനും പ്രിൻസിപ്പൽമാരുടെയും നോഡൽ ഓഫിസർമാരുടെയും യോഗം ചേർന്ന് പ്രവേശനത്തിൻെറ അന്തിമകാര്യങ്ങൾ തീരുമാനിക്കും. പി.ജി പ്രവേശനത്തിനുള്ള ഏകജാലക അേപക്ഷകൾ െവള്ളിയാഴ്ച മുതൽ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.