കോഴിക്കോട്: കനോലി കനാലിലെ ഒഴുക്കില്ലായ്മക്കും അതുവഴി നഗരത്തിലെ വെള്ളപ്പൊക്കത്തിനും പരിഹാരമായി കല്ലായിപ്പുഴയിൽനിന്ന് ചളിനീക്കി ആഴം കൂട്ടുന്നത് സംബന്ധിച്ചുള്ള പഠനത്തിൻെറ കരട് രൂപരേഖയായി. കല്ലായിപ്പുഴ മുതല്‍ കടുപ്പിനിവരെ 4.2 കിലോമീറ്റര്‍ മണലും ചളിയും നീക്കാനാണ് തീരുമാനം. പദ്ധതിക്ക് ഇപ്പോഴും സാങ്കേതികാനുമതിയായിട്ടില്ല. ഇതിന് മുന്നോടിയായാണ് പരിസ്ഥിതി ആഘാത പഠനം നടത്തുന്നത്. പഠനത്തിന് ചുമലപ്പെടുത്തിയ സി.ഡബ്ല്യു.ആര്‍.ഡി.എം ആണ് ജലസേചന വകുപ്പിന് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിൽ ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ വിദഗ്ധരും വെള്ളിയാഴ്ച ചർച്ച നടത്തും. അതിനുശേഷം അന്തിമ റിപ്പോർട്ട് തയാറാക്കാനാണ് തീരുമാനം. കല്ലായിപ്പുഴയിലെ ചളിയും മറ്റും ആഴക്കടലിൽ തള്ളാനാണ് കരട് റിേപ്പാർട്ടിൽ സൂചിപ്പിക്കുന്നതെന്നറിയുന്നു. കെട്ടിട നിർമാണം, ബൈപാസ് നിർമാണം, കരിപ്പൂർ വിമാനത്താവളത്തിന് സ്ഥലമൊരുക്കൽ എന്നിവക്ക് പുഴയിൽ നിന്ന് നീക്കുന്ന മണ്ണ് ഉപയോഗിക്കാനാവുമോയെന്ന് പരിശോധിക്കണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. പദ്ധതിക്കായി കോര്‍പറേഷന്‍ 7.5 കോടി രൂപ ജലസേചന വകുപ്പിന് കൈമാറിയിരുന്നു. ഇത് തികയില്ലെന്നും 40 ലക്ഷം കൂടി വേണമെന്നും ജലസേചന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തുക ആവശ്യപ്പെടാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.