കരാറിൽ അഴിമതി: യുവമോർച്ച കെ.എസ്.ആർ.ടി.സി ടെർമിനൽ വളയും കോഴിക്കോട്: കെ.എസ്.ആർ.ടി.സി സമുച്ചയം 30 വർഷത്തേക്ക് സ്വകാര്യ സ്ഥാപനമായ ആലിഫ് ബിൽഡേഴ്സിന് നടത്തിപ്പിന് കൊടുത്തതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാടക നിലനിൽക്കുന്ന നഗരത്തിലെ കണ്ണായ സ്ഥലമാണിത്. ചതുരശ്ര അടിക്ക് 10 രൂപ നിരക്കിൽ അതും 30 വർഷത്തേക്ക് ഒരുശതമാനം പോലും വർധനവില്ലാതെ നടത്തിപ്പിന് കരാർ കൊടുക്കുമ്പോൾ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. കരാർ റദ്ദാക്കി സർക്കാർ ഓപ്പൺ ടെൻഡർ വിളിക്കണമെന്നും സജീവൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് യുവമോർച്ച ജൂലൈ 22ന് കെ.എസ്.ആർ.ടി.സി വളയൽ സമരം നടത്തുമെന്നും അറിയിച്ചു. വാർത്തസമ്മേളനത്തിൽ ബി.ജെ.പി ജില്ല ഉപാധ്യക്ഷൻ ബി.കെ. പ്രേമൻ, ജില്ല സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, യുവമോർച്ച ജില്ല പ്രസിഡൻറ് ടി. റെനീഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.