ക്വാറികളുെട അകലം: കേസിൽ കക്ഷിചേർന്ന് നദീസംരക്ഷണ സമിതി

കോഴിക്കോട്: കേരളത്തിൽ പാറമടകൾക്ക് ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള ദൂരപരിധി 200 മീറ്ററാക്കി വർധിപ്പിച്ച ഗ്രീൻ ൈട്രബ്യൂണൽ നടപടിക്കെതിരെ ക്വാറി ഉടമകൾ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ കേരള നദീസംരക്ഷന സമിതി കക്ഷിചേർന്നു. അകലം 50 മീറ്ററായി കേരള സർക്കാർ കുറച്ചതാണ് ഗ്രീൻ ൈട്രബ്യൂണൽ തിരുത്തിയത്. ക്വാറി ഉടമകളും സർക്കാറും ഹൈകോടതിയെ സമീപിച്ചെങ്കിലും ഗ്രീൻ ൈട്രബ്യൂണലി‍ൻെറ വിധി റദ്ദാക്കിയിരുന്നില്ല. തുടർന്നാണ് ക്വാറി ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതിയിൽ പാറമടക്കാർക്കൊപ്പം നിന്ന സർക്കാർ, പ്രകൃതി സംരക്ഷണം മറന്നതു കൊണ്ടാണ് കേരള നദീസംരക്ഷണ സമിതിക്ക് സുപ്രീംകോടതിയിൽ ഹരജി നൽകേണ്ടിവന്നതെന്ന് നദീസംരക്ഷന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. രാജൻ പറഞ്ഞു. ഈ മാസം 29നാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.