മേപ്പയൂർ: കീഴ്പയ്യൂർ മണപ്പുറം മുക്ക് മുതൽ മുയിപ്പോത്ത് വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. റോഡിൻെറ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് ഇരുചക്രവാഹനങ്ങൾ അപകടപ്പെടുന്നത് പതിവായിരിക്കുകയാണ്. കാൽനടപോലും സാധ്യമല്ലാത്ത തരത്തിൽ ഗർത്തങ്ങളാണ് റോഡിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജനകീയ മുക്ക്-കീഴ്പയ്യൂർ-മണപ്പുറം മുക്ക് റോഡ് അഞ്ചു വർഷം മുമ്പ് പ്രധാനമന്ത്രി ഗ്രാമ് സഡക് യോജന പ്രകാരം നിർമിച്ചതാണ്. മണപ്പുറം മുക്കിൽനിന്ന് മുയിപ്പോത്തുവരെയുള്ള രണ്ടു കിലോമീറ്റർ റോഡാണ് തകർന്നിരിക്കുന്നത്. റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ജനതാദൾ-എസ് കീഴ്പയ്യൂർ യൂനിറ്റ് കൺെവൻഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്ണന് നിവേദനം നൽകാനും കൺെവൻഷൻ തീരുമാനിച്ചു. വി.പി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. ലോഹ്യ കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. എ.എം. അനീഷ്, എം. റൂബിനാസ്, ഷെറിൻ, കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.