കോഴിക്കോട്: ജില്ലയിൽ നിന്ന് രണ്ട് വനിതകൾ ഒരുമിച്ച് നിയമ സഭയിലെത്തുന്നത് മൂന്നു പതിറ്റാണ്ടുകൾക്കുശേഷം. വടകരയിൽ യു.ഡി.എഫ് പിന്തുണച്ച ആർ.എം.പി.ഐ സ്ഥാനാർഥി കെ.കെ. രമയും കൊയിലാണ്ടിയിലെ എൽ.ഡി.ഫ് സ്ഥാനാർഥി ജില്ലാപഞ്ചായത്ത് പ്രസിഡൻറ് കൂടിയായ കാനത്തിൽ ജമീലയുമാണ് െതരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും വോട്ടെണ്ണലിൻെറ തുടക്കം മുതൽ ലീഡ് നിലനിർത്തിയാണ് വിജയം സ്വന്തമാക്കിയത്. കോഴിക്കോട് സൗത്തിലെ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ അഡ്വ. നൂർബീന റഷീദാണ് വനിതകളിലെ തോറ്റ പ്രമുഖ. ഇവിടെ എൻ.ഡി.എ സ്ഥാനാർഥിയായി നവ്യ ഹരിദസും ബാലുശ്ശേരിയിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി എൻ.കെ. ചന്ദ്രികയും മത്സര രംഗത്തുണ്ടായിരുന്നു. വനിതകൾ മത്സരിച്ചിടത്ത് അപരകളായും നിരവധി വനിതകളുണ്ടായിരുന്നു. 1991ലാണ് അവസാനമായി ജില്ലയിൽ നിന്ന് രണ്ട് വനിതകൾ നിയമസഭയിലെത്തിയത്. കൊയിലാണ്ടിയിൽ യു.ഡി.എഫിലെ എം.ടി. പത്മയും പേരാമ്പ്രയിൽ എൽ.ഡി.എഫിലെ എൻ.കെ. രാധയുമാണ് അന്ന് ജയിച്ചത്. പത്മ പിന്നീട് ഫിഷറീസ് -രജിസ്ട്രേഷൻ മന്ത്രിയുമായി. ഇതിനുമുമ്പ് 1957ലും 1960 ലുമായിരുന്നു ജില്ലക്ക് രണ്ട് വനിത എം.എൽമാരുണ്ടായിരുന്നത്. 57ൽ കോഴിക്കോട് ഒന്നിൽ ശാരദാകൃഷ്ണനും കുന്ദമംഗലത്ത് ലീലാ ദാമോദരനുമാണ് കോൺഗ്രസ് പ്രതിനിധികളായി സഭയിലെത്തിയത്. 60ലും ഇരുവരും ജയിച്ചുകയറി. 87ൽ കൊയിലാണ്ടിയിൽ സി.പി.എമ്മിലെ ടി. ദേവിയെ തോൽപിച്ച് കോൺഗ്രസിലെ എം.ടി. പത്മ നിയമസഭയിലെത്തി. 96ൽ പേരാമ്പ്രയിൽ എൻ.കെ. രാധ ജയിച്ചപ്പോൾ മുസ്ലിം ലീഗിൻെറ വനിത സ്ഥാനാർഥി ഖമറുന്നീസ അൻവർ കോഴിക്കോട് സൗത്തിൽ തോറ്റു. 2006ൽ സി.പി.എമ്മിലെ കെ.കെ. ലതിക മേപ്പയൂരിലും 2011ൽ മേപ്പയ്യൂർ മാറി രൂപംകൊണ്ട കുറ്റ്യാടിയിലും ജയിച്ചു. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.