തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കി എലഫൻറ് സ്ക്വാഡും പാമ്പുപിടിത്തക്കാരും

ശബരിമല: തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ എലഫൻറ് സ്ക്വാഡും പാമ്പുപിടിത്തക്കാരുമായി വനം വകുപ്പ്. തീര്‍ഥാടന പാതയില്‍ ആനയോ വന്യമൃഗങ്ങളോ നിലയുറപ്പിച്ചാല്‍ സഹായത്തിന് വനപാലകര്‍ ഏതുസമയവും ഓടിയെത്തും. സഹായത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനം വകുപ്പിൻെറ പമ്പയിലെയോ(04735203492) സന്നിധാനത്തെയോ (04735202077) കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. പമ്പയിലെ എലഫൻറ് സ്‌ക്വാഡില്‍ വെറ്ററിനറി ഓഫിസര്‍ ഉള്‍പ്പെടെ അഞ്ചുപേരുണ്ട്. പാമ്പിനെ പിടിക്കാൻ പമ്പയിലും സന്നിധാനത്തും ഓരോ ആള്‍വീതം 24 മണിക്കൂറും സേവനത്തിലുണ്ട്. പുലര്‍ച്ച പമ്പയില്‍നിന്ന് ആദ്യം പുറപ്പെടുന്ന തീര്‍ഥാടകര്‍ക്കും രാത്രി ദര്‍ശനം കഴിഞ്ഞ് അവസാനം ഇറങ്ങുന്ന തീര്‍ഥാടകര്‍ക്കും സുരക്ഷിതപാത ഒരുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അകമ്പടി സേവിക്കുന്നു. പമ്പയിലെയും സന്നിധാനത്തെയും കണ്‍ട്രോള്‍ റൂമുകളുടെ മേല്‍നോട്ടച്ചുമതല ഫോറസ്റ്റ് അസിസ്റ്റൻറ് കണ്‍സര്‍വേറ്റര്‍ കെ.ബി. സുഭാഷിനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.