തൃശൂർ: മണ്ണുത്തി, ഒല്ലൂർ മേഖലകളിൽ കോൺഗ്രസ് സമരങ്ങളിൽ പങ്കെടുത്ത പത്ത് പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവർ നേതാക്കളുൾെപ്പടെ നിരവധിപേരുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ട്. മരത്താക്കരയിലെ യൂത്ത് കോൺഗ്രസ് നേതാവിനും കോവിഡുണ്ട്. ഇയാൾ കഴിഞ്ഞദിവസം നടന്ന കലക്ടറേറ്റ് മാർച്ചിൽ പങ്കെടുത്തിരുന്നു. മന്ത്രി ജലീലിൻെറ രാജി ആവശ്യപ്പെട്ട് മണ്ണുത്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. മാസ്ക്പോലും ധരിക്കാതെ എഴുപതോളം പേർ പങ്കെടുത്തുവെന്നാണ് ആക്ഷേപം. ഈ സമരത്തിൽ പങ്കെടുത്ത നാലുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ നാട്ടിക കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് മാറ്റി. എം.പി. വിൻസൻറ് ഡി.സി.സി പ്രസിഡൻറായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിരവധിപേർ പങ്കെടുത്തിരുന്നു. ഇതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്തവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.