നാദാപുരത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ കോവിഡ് രോഗികൾക്ക് പരിചരണം തുടങ്ങി നാദാപുരം: ജില്ല ഭരണകൂടം ഒരുക്കിയ നാദാപുരത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ കോവിഡ് ബാധിതരെ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങി. എം.ഇ.ടി കോളജിൽ ഒരുക്കിയ ഫസ്റ്റ് ലൈൻ സൻെററിൽ ആണ് രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങിയത്. നൂറുപേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 80 പേരെയാണ് ആദ്യഘട്ടത്തിൽ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയത്. നാദാപുരം താലൂക്ക് ആശുപത്രിയുടെ മേൽനോട്ടത്തിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ ചികിത്സ നൽകുന്നത്. നോഡൽ ഓഫിസറുടെ കീഴിൽ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സിൻെറ സേവനവും ലഭ്യമാവും. ഗ്രാമപഞ്ചായത്ത് ശുചീകരണത്തിന് ആളെ നിയമിച്ചിട്ടുണ്ട്. മേഖലയിൽ കൂടുതൽ പേരിലേക്ക് രോഗം പടരുന്ന പശ്ചാത്തലത്തിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ ചികിത്സക്ക് തുടക്കമായത്. സന്നദ്ധ പ്രവർത്തകരും രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അധികൃതർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. ആർ.ആർ.ടി പ്രവർത്തകരും ഫസ്റ്റ് ലൈൻ സൻെററിൻെറ പ്രവർത്തനത്തിൽ ജാഗ്രതയോടെ പ്രവർത്തിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.