വടകര: ലോറി ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ സപ്ലൈകോയുടെ വടകര ഡിപ്പോ പൂട്ടിയതോടെ താലൂക്കിലെ ഓണക്കിറ്റ് വിതരണത്തെക്കുറിച്ചുള്ള ആശങ്ക നീങ്ങിയില്ല. ശനിയാഴ്ച വിവിധ വകുപ്പ് ജീവനക്കാരുമായി ഇതുസംബന്ധിച്ച് കലക്ടര്‍ സാംബശിവറാവു ചര്‍ച്ച നടത്തി. എന്നാല്‍, അന്തിമ തീരുമാനത്തിെലത്തിയില്ല. കിറ്റ് വിതരണ തീയതി നീട്ടിക്കിട്ടാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യപ്പെട്ടു. ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരുടെ പരിശോധന ചെവ്വാഴ്ചയാണ് നടക്കാന്‍ സാധ്യത. ഇത് പൂര്‍ണമായും നെഗറ്റിവ് ആവുകയാണെങ്കില്‍ കിറ്റ് വിതരണം സമയബന്ധിതമായി നടത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. നിലവില്‍ സപ്ലൈകോയുടെ താലൂക്ക് ഡിപ്പോക്കു പുറമെ ഒമ്പത് മാവേലി സ്റ്റോറുകളും 11 കിറ്റ് പാക്കിങ് കേന്ദ്രങ്ങളും പൂട്ടിയിരിക്കുകയാണ്. ലോകനാര്‍കാവ് മാവേലി സ്റ്റോറിലെ ഒരു ജീവനക്കാരനുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇൗ മാവേലി സ്റ്റോറും പൂട്ടി. താലൂക്കിലെ മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നത് ലോകനാര്‍കാവിലെ സപ്ലൈകോ ഡിപ്പോയില്‍നിന്നാണ്. ഡിപ്പോയില്‍നിന്ന് സാധനങ്ങെളത്തിയാല് മാത്രമേ മറ്റ് പാക്കിങ് കേന്ദ്രങ്ങളിലും തടസ്സമില്ലാതെ പാക്കിങ് നടക്കൂ. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക കിറ്റ് തയാറാക്കുന്നത് ലോകനാര്‍കാവില്‍ നിന്നാണ്. ഇത് അവസാനഘട്ടത്തിൽ എത്തിനില്‍ക്കെയാണ് കേന്ദ്രം പൂട്ടിയത്. പുതിയ സാഹചര്യത്തില്‍, മത്സ്യത്തൊഴിലാളി കിറ്റ് വിതരണവും വൈകും. ഇതിനിടെ കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളില്‍നിന്ന് വടകര താലൂക്കിലേക്കുള്ള കിറ്റ് ഒരുക്കാന്‍ കഴിയുമോയെന്ന ആലോചനയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.