ജീവിതത്തിന് വെളിച്ചവും അലങ്കാരവുമില്ലാതെ ഒരു കൂട്ടർ

കോഴിക്കോട്: കോവിഡ്കാലത്ത് ജീവിതത്തിന് ഒരു അലങ്കാരവുമില്ലാതെ പന്തൽ അലങ്കാര, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്ന ആയിരങ്ങൾ. ലോക്ഡൗൺ തുടങ്ങിയ മാർച്ച് അവസാന വാരത്തിന് മുേമ്പ ഇവർക്ക് പണിയില്ലാതായിരുന്നു. സംസ്ഥാനത്തെ 15,000 ഉടമകളും ആയിരക്കണക്കിന് തൊഴിലാളികളുമാണ് വരുമാനമില്ലാതെ പട്ടിണിയിലായത്. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കടകളിൽ വെറുതെ കിടക്കുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് ആവശ്യത്തിനുള്ള ഇല്കട്രിക്, ഇലക്ട്രോണിക് സാധനങ്ങൾ പലതും തുരുെമ്പടുത്തു. സമ്മേളനങ്ങൾ, ഉത്സവങ്ങൾ, ക്ലബ് വാർഷികം, വിവാഹം തുടങ്ങിയ ചടങ്ങുകൾക്കായി സ്ഥിരമായി ഉപയോഗിക്കുന്നതായിരുന്നു ഇവയെല്ലാം. പന്തൽ, അലങ്കാര സാധനങ്ങളുടെ അവസ്ഥയും ഇത് തന്നെ. ജനനം മുതൽ മരണം വെ്ര എല്ലാ ആവശ്യങ്ങൾക്കും കൂെടയുണ്ടാകുന്നവർക്കാണ് ഈ ദുർഗതി. സാമൂഹിക അകലം പാലിച്ച് 200 പേർക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അവസരം നൽകണമെന്നും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻെറ ആവശ്യം. വാടക സ്റ്റോറുകളിൽ വെറുതെ കിടക്കുന്ന വാഹനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളടങ്ങിയ നിവേദനം മന്ത്രിമാർക്കും എം.പിമാർക്കും മറ്റ് ജനപ്രതിനിധികൾക്കും അസോസിയേഷൻ നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.