കോഴിക്കോട്: നന്മയുടെ നഗരത്തിന് കോവിഡല്ല എന്ത് മഹാമാരി വന്നാലും തെല്ലും വിറക്കില്ല. വൈറസിൻെറ ഭീഷണിയൊക്കെ ഇൗ നന്മയുടെ മുന്നിൽ തോറ്റുപോവും. അത്രമേൽ സഹൃദയമാണ് ഇൗ നഗരം. അതിൻെറ തെളിവാണ് നാലു മാസത്തോളമായി ഒരു ദിവസംപോലും മുടങ്ങാതെ നിത്യവും പഴപ്പൊതികൾ രോഗികളെ തേടി എത്തുന്നത്. കോവിഡിനെ തോൽപിക്കാൻ രോഗികൾക്ക് പോഷകമൂല്യമുള്ള പഴവർഗങ്ങളെത്തിക്കുന്നതാകെട്ട, സുമനസ്സുകളുടെ കൂട്ടായ്മ. സംസ്ഥാനത്തെ ആദ്യ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററായ കോഴിക്കോട് അശോകപുരത്തെ ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കാണ് സഹൃദയ കൂട്ടായ്മ പഴവർഗങ്ങളും സ്നാക്സും സൗജന്യമായി വിതരണം ചെയ്യുന്നത്. പ്രതിരോധശേഷി കൂട്ടാനാണ് നടപടി. രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും അവസ്ഥ പരിശോധിച്ച് ഡയറ്റീഷ്യൻെറ നിർദേശം പാലിച്ചാണ് ഇവിടെ രോഗികൾക്ക് പഴവർഗങ്ങൾ എത്തിക്കുന്നത്. നാഷനല്‍ ട്രസ്റ്റ്, എല്‍.എല്‍.സി കോഴിക്കോട്, ഹ്യുമാനിറ്റി ചാരിറ്റബ്ള്‍ ട്രസ്റ്റ്, കാലിക്കറ്റ് ഹോള്‍സെയില്‍ ഫ്രൂട്ട്‌സ് മര്‍ച്ചൻറ്‌സ് അസോസിയേഷന്‍, ടീം നാദാപുരം എന്നിവരാണ് സഹൃദയ കൂട്ടായ്മയിലുള്ളത്. മാറിമാറിവരുന്ന അന്തേവാസികള്‍ക്ക് ആവശ്യമായ പോഷകവസ്തുക്കള്‍ എത്തിക്കുകയാണിവർ. കാലിക്കറ്റ് ഹോള്‍സെയില്‍ ഫ്രൂട്ട്‌സ് മര്‍ച്ചൻറ്‌സ് അസോസിയേഷൻ പ്രസിഡൻറ് പി. അബ്ദുൽ റഷീദ്, സെക്രട്ടറി കോയമോന്‍, പി.കെ. സമീര്‍, ടീം നാദാപുരം ഭാരവാഹികളായ നരിക്കോളി ഹമീദ്, എറോത്ത് മഹമൂദ്, സുബൈര്‍, പോക്കര്‍ ഹാജി, അബൂബക്കര്‍, നാഷനല്‍ ട്രസ്റ്റ് ജില്ല കണ്‍വീനര്‍ പി. സിക്കന്തര്‍, ഹ്യുമാനിറ്റി ചാരിറ്റബ്ള്‍ ട്രസ്റ്റി പി.കെ.എം. സിറാജ്, എൻജി. പി. അബ്ദുൽ റഷീദ്, അക്ബര്‍ അലിഖാന്‍, എം.എം. തന്‍സിഫ് കണ്ണഞ്ചേരി, ഇ.പി. അബൂബക്കര്‍, അഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോവിഡ് കാലത്തെ മാതൃകപ്രവര്‍ത്തനം. GRAPHIC IMAGE PLS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.