കോഴിക്കോട്: കോൺഗ്രസിലെ ഹിന്ദുത്വവാദികളായ ഉത്തരേന്ത്യൻ നേതാക്കളെപ്പോലെ അയോധ്യയിൽ മസ്ജിദ് പൊളിച്ച സ്ഥലത്ത് നടക്കുന്ന രാമക്ഷേത്ര നിർമാണം കോൺഗ്രസിൻെറയും താൽപര്യമാണെന്ന് വ്യക്തമാക്കി കെ. മുരളീധരൻ എം.പി നടത്തിയ പ്രസ്താവന സംഘ്പരിവാറിൻെറ ഹിന്ദുത്വ അജണ്ടക്കുള്ള പരസ്യമായ പിന്തുണയാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. എം.പിയെന്ന നിലയിൽ താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ ജനങ്ങളുടെ മതനിരപേക്ഷ ബോധത്തെയും മലയാളികളുടെ പ്രബുദ്ധതയെയുമാണ് മുരളീധരൻ അപഹസിക്കുന്നത്. ലീഗും യു.ഡി.എഫ് നേതാക്കളും നിലപാട് വ്യക്തമാക്കണം. ഇന്ത്യയുടെ മതനിരപേക്ഷതയെയും ബഹുസ്വരതയെയും തകർത്തുകൊണ്ട് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണ് അയോധ്യയിലെ ക്ഷേത്രനിർമാണം. കോടതിവിധി നിമിത്തമാക്കി ഉത്സാഹത്തോടെ ബി.ജെ.പി നേതാക്കൾ പള്ളി പൊളിച്ചെടുത്താണ് ഭൂമിപൂജ നടത്തി ക്ഷേത്ര നിർമാണം ആരംഭിക്കുന്നത്. 1991ൽ വടകരയിലും ബേപ്പൂരിലും പരീക്ഷിച്ച കോലീബി സഖ്യത്തിനായുള്ള കളമൊരുക്കലായി തന്നെ മുരളിയുടെയും മറ്റ് കോൺഗ്രസ് നേതാക്കളുടെയും നിലപാടുകളെ കാണണം. ആർ.എസ്.എസ് ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് വിടുപണി ചെയ്യുന്ന കോൺഗ്രസ് നേതാക്കളെ തിരിച്ചറിയണമെന്നും അത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും മതനിരപേക്ഷതക്കും ജനങ്ങളുടെ ഐക്യത്തിനും വേണ്ടി നിലകൊള്ളണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.