രാഷ്ട്രീയക്കളി: പിരിച്ചുവിട്ടും രൂപവത്കരിച്ചും കണ്ടെയ്ൻമൻെറ് സോണിലെ ആർ.ആർ.ടി മൂഴിക്കൽ: ആറു കോവിഡ് ബാധിതരുള്ള മൂഴിക്കൽ പ്രദേശത്ത് ആർ.ആർ.ടിയുടെ പ്രവർത്തനം അലങ്കോലപ്പെട്ട അവസ്ഥയിലെന്ന് ആക്ഷേപം. കോവിഡിൻെറ തുടക്കത്തിൽ കൗൺസിലറുടെയും വാർഡ് കൺവീനറുടെയും നേതൃത്വത്തിൽ ഔദ്യോഗികമായി ഒരു ആർ.ആർ.ടി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റിയിൽ ഹെൽത്ത് വിഭാഗം, കുടുംബശ്രീ എ.ഡി.എസ്, ആശ വർക്കർമാർ എന്നിവർക്ക് പുറമെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡിലെ റെസിഡൻറ് അസോസിയേഷൻ പ്രതിനിധികളും കമ്മിറ്റിയിലുണ്ടായിരുന്നു. എന്നാൽ, പിന്നീടുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ഈ കമ്മിറ്റിയെ ഒരു വിവരവും അറിയിക്കുകയോ വിളിച്ചുകൂട്ടുകയോ ചെയ്തില്ലത്രെ. പകരം രഹസ്യമായി മറ്റൊരു കമ്മിറ്റിയുണ്ടാക്കിയെന്നാണ് ആക്ഷേപം. രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് അഞ്ചുദിവസം മുമ്പുണ്ടാക്കിയ ഈ രഹസ്യ കമ്മിറ്റി പിരിച്ചുവിടുകയും തുടക്കത്തിൽ ഉണ്ടാക്കിയ കമ്മിറ്റിയിൽനിന്ന് ചിലരെക്കൂടി ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. ഈ കമ്മിറ്റിയിൽ ഓരോ രാഷ്ട്രീയ പാർട്ടിയിൽനിന്നും രണ്ടുപേരെ വീതം ഉൾപ്പെടുത്തിയപ്പോൾ ഒരു പാർട്ടിയിൽനിന്ന് മാത്രം 14പേരെ ഉപ്പെടുത്തിയെന്നാണ് പരാതി. ഇത് ശ്രദ്ധയിൽപെട്ട രാഷ്ട്രീയ കക്ഷികൾ പ്രതിഷേധവുമായി വീണ്ടും എത്തിയത് അനിശ്ചിതാവസ്ഥ ഉണ്ടാക്കി. പ്രതിഷേധം ശക്തമായപ്പോൾ ഈ കമ്മിറ്റി മൂന്നുദിവസം മുമ്പ് പിരിച്ചുവിട്ടു. ഇതിനിടയിലാണ് കണ്ടെയ്‌ൻമൻെറ് സോണായ മൂഴിക്കൽ പ്രദേശത്ത് ചൊവ്വാഴ്ച ആൻറിജൻ ടെസ്റ്റ് നടത്തുന്നത്. ശരിയായ ബോധവത്കരണം നടത്താനോ അറിയിപ്പ് നൽകാനോ കഴിഞ്ഞിട്ടില്ലെന്നാണ് പരാതി. എന്നാൽ, ആരോഗ്യപ്രവർത്തകരുടെയും പൊലീസിൻെറയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാണെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച് ചിലർ വിവാദമുണ്ടാക്കുകയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.