കണ്ടെയ്ൻമൻെറ് സോണുകളിൽ നിരീക്ഷണം ശക്തമാക്കി കോഴിക്കോട്: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി പ്രഖ്യാപിച്ച കണ്ടെയ്ൻമൻെറ് സോണുകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസും ആരോഗ്യ പ്രവർത്തകരും. സമ്പർക്കത്തിലൂടെ കൂടുതൽപേർക്ക് രോഗം പിടിപെടാനുള്ള സാഹചര്യവും മുൻനിർത്തിയാണ് നടപടി. പലയിടത്തും ആളുകൾ നിയന്ത്രണം ലംഘിച്ച് വീടുകളിൽനിന്ന് അനാവശ്യമായി പുറത്തിറങ്ങുന്നത് ശ്രദ്ധയിൽെപട്ടിട്ടുണ്ട്. കണ്ടെയ്ൻമൻെറ് സോണുകളിൽ ചിലയിടത്ത് കടകൾ ഭാഗികമായി തുറക്കുന്ന സ്ഥിതിയും ഉണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം കടകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കും. കണ്ടെയ്ൻമൻെറ് േസാണുകളായ ഭാഗങ്ങളിൽ ബൈക്കുകളിൽ കറങ്ങുന്നവരുെട വാഹനങ്ങൾ പിടിച്ചെടുക്കലാണ് പൊലീസ് സ്വീകരിക്കുന്ന നടപടി. ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ൻമൻെറ് സോണായ കുമാരസ്വാമി വാർഡിൽനിന്ന് കഴിഞ്ഞ ദിവസം കാക്കൂർ പൊലീസ് ബൈക്ക് പിടിച്ചെടുത്തിരുന്നു. റോഡുകളിൽ യാത്ര വിലക്കി കെട്ടിയ കയർമാറ്റി പുറത്തുപോകാൻ ശ്രമിക്കവെയാണ് പൊലീസ് ബൈക്ക് പിടിച്ചെടുത്തത്. ഭക്ഷ്യ -അവശ്യ വസ്തുക്കളുടെ കടകൾ മാത്രമെ നിശ്ചിത സമയം പ്രവർത്തിക്കാവൂ എന്ന നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ആർ.ആർ.ടികളാണ് ആവശ്യക്കാർക്ക് സാധനങ്ങൾ എത്തിച്ചുനൽകുക. ഇൻസിഡൻറ് കമാൻഡർമാർ, നോഡൽ ഒാഫിസർമാർ എന്നിവരും കർശന നിരീക്ഷണവുമായി രംഗത്തുണ്ടാകും. വാർഡിൽ മറ്റു പ്രദേശങ്ങളുമായി രോഗിക്കോ ബന്ധപ്പെട്ടവർക്കോ സമ്പർക്കമില്ലെന്ന് ബോധ്യമായാൽ വാർഡ് പൂർണമായും കണ്ടെയ്ൻമൻെറ്സോണുകളാക്കി പ്രഖ്യാപിക്കുന്നതിൽ നിയന്ത്രണങ്ങളോടെ ഇളവുകൾ നൽകുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.