കൃഷാൽ നാട്ടിലെത്തി; കുടുംബത്തിന് ആശ്വാസം കുന്ദമംഗലം: കുന്ദമംഗലം ഒഴയാടി ഒറ്റപ്പിലാക്കിൽ കൃഷാൽ നാട്ടിലെത്തി.അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിൻെറ സന്തോഷത്തിന് അതിരില്ല. നാല് മാസം മുമ്പാണ് കൃഷാൽ ഗൾഫിലെത്തിയത്. കൈയിലുണ്ടായിരുന്ന പണവും പാസ്പോർട്ടും നഷ്ടപ്പെട്ട് ഷാർജയിൽ തെരുവിലൂടെ മനോനില തെറ്റി അലഞ്ഞു തിരിഞ്ഞ കൃഷാലിൻെറ വാർത്ത ആഴ്ചകൾക്ക് മുമ്പാണ് 'മീഡിയ വൺ' ചാനൽ പുറത്ത് കൊണ്ട് വന്നത്. തുടർന്ന് കുന്ദമംഗലത്തെ മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലും റിയാസ് കുന്ദമംഗലവും ഇദ്ദേഹത്തിൻെറ വീട്ടിൽ പോകുകയും ഭാര്യയിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്, ദുബൈ എംബസി എന്നിവിടങ്ങളിൽ നിവേദനം നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഷാർജ ഇൻകാസിൻെറ സന്നദ്ധ പ്രവർത്തകർ കൃഷാലിനെ ഏറ്റെടുക്കുകയായിരുന്നു. ദിവസങ്ങളോളം ചികിത്സയും മറ്റും നൽകിയ ശേഷം കഴിഞ്ഞ ദിവസമാണ് കരിപ്പൂരിലേക്ക് വിമാനം കയറ്റിയത്. പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ കൃഷാലിനെ നേരിട്ട് കാരന്തൂർ മർക്കസിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മകൻെറ മടങ്ങി വരവിൽ ഏറെ സന്തോഷമുണ്ടെന്നും കഴിഞ്ഞ ദിവസം അവൻ ഫോണിലൂടെ ഒരുപാട് സംസാരിച്ചെന്നും മാതാവ് ശൈലജ പറഞ്ഞു. പിതാവ് കൃഷ്‌ണൻ നേരത്തെ മരിച്ചു. WED Kgm7 ഷാർജയിൽ നിന്നെത്തിയ കൃഷാലിനെ വിമാനത്താവളത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കെയിൽ സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.