'ജാനുവേടത്തി' പറയുന്നു, രംഗത്ത് കോവിഡിനോട് കളിക്കരുത്

വടകര : സമൂഹമാധ്യമങ്ങളില്‍ പ്രചാരത്തിലുള്ള ജാനുവേടത്തി പ്രധാന കഥാപാത്രമായ ജാനു തമാശകളുടെ കോവിഡ് പശ്ചാത്തലത്തിറക്കിയ പുതിയ എഡിഷന്‍ വൈറൽ. കോവിഡ് പ്രതിരോധത്തി‍ൻെറ പ്രചാരണാര്‍ഥം ജില്ല ഭരണകൂടവും വടകര നഗരസഭയും സംയുക്തമായി തയാറാക്കിയ അനിമേഷനാണ് ശ്രദ്ധേയമാകുന്നത്. ആരോഗ്യമുള്ള ആളായാല്‍പോലും പ്രതിരോധത്തിന് പരിഗണന കൊടുത്തില്ലെങ്കില്‍ കുടുംബത്തിനോടും സമൂഹത്തോടും ചെയ്യുന്ന വലിയ ദ്രോഹമായിരിക്കുമെന്ന സന്ദേമാണ് ഈ കൊച്ച് അനിമേഷന്‍ ചിത്രം നല്‍കുന്നത്. പെണ്ണുങ്ങള്‍ കഴുത്തില്‍ നെക്ലെയ്സ് ഇട്ടതുപോലുള്ള മാസ്കുമിട്ട് പോകുന്ന യുവാവിനെ ജാനുവേടത്തി ചോദ്യം ചെയ്യുന്നതിലൂടെയാണ് ചിത്രം തുടങ്ങുന്നത്. തനിക്ക് ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ളതുകൊണ്ട് മാസ്ക് വെക്കേണ്ടതില്ലെന്ന യുവാവിൻെറ കൂസലില്ലാത്ത മറുപടി ജാനുവേടത്തിയെ ചൊടിപ്പിക്കുന്നു. ഈ വിശ്വാസമുള്ള കുറേപ്പേര്‍ കൊറോണ വന്ന് ആശുപത്രിയിലാണെന്ന് ജാനുവേടത്തി എന്ന ഹാസ്യ കഥാപാത്രം പറയുന്നു. നിരവധി അനിമേഷന്‍ ചിത്രങ്ങളൊരുക്കിയ ലിധിലാല്‍-ജ്യോതിഷ് ടീം ആണിതിനു പിന്നില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.