ശോഭയുടെ ആധി മാറി; കെ.എം.സി.സി വഴി ബംഗളൂരുവിൽനിന്ന് മരുന്ന് വീണ്ടുമെത്തി

പയ്യോളി: കെ.എം.സി.സി വഴി ബംഗളൂരുവിൽ നിന്ന് അർബുദത്തിനുള്ള മരുന്ന് എത്തിയതോടെ നിർധനയായ ശോഭയുടെ കുടുംബത്തിന് ആശ്വാസമായി. ഇരിങ്ങൽ മൂരാട് വലിയ കടവത്ത് നാരായണൻെറ ഭാര്യ ശോഭയുടെ ജീവൻരക്ഷാമരുന്നാണ് കെ.എം.സി.സി പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ചത്. അർബുദത്തിനുള്ള ഒരുലക്ഷത്തോളം രൂപ വിലയുള്ള 'പൽബോസിക്ലിബ് - 125' എന്ന മരുന്നാണ് ശോഭ സ്ഥിരമായി കഴിക്കുന്നത്. രണ്ടു വർഷമായി ബംഗളൂരുവിലെ കമാൻഡോ ആശുപത്രിയിലും, കണ്ണൂരിലെ സൈനിക ആശുപത്രിയിലും ശോഭ അർബുദ രോഗത്തിന് ചികിത്സ തേടുന്നുണ്ട്. ബംഗളൂരുവിലെ ആർമിയിൽ ഉദ്യോഗസ്ഥനായ മകൻ നിധിഷാണ്‌ ബംഗളൂരു കമാൻഡോ ആശുപത്രിയിൽനിന്ന് ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പേ നാട്ടിൽ കൊറിയർ വഴി മരുന്ന് എത്തിച്ചു നൽകിയിരുന്നത്. ലോക്ഡൗണിനെ തുടർന്ന് ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ ഏപ്രിൽ മാസം നിതീഷ് ബംഗളൂരു കെ.എം.സി.സിയെ സമീപിച്ച് പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗിൻെറ ആംബുലൻസും ഉപയോഗപ്പെടുത്തിയാണ് മരുന്ന് നാട്ടിലെത്തിച്ചത്. തുടർന്ന് രണ്ടാം തവണയും ആവശ്യമായ മരുന്ന് കെ.എം.സി.സിയെ ഏൽപിക്കുകയായിരുന്നു. ബംഗളൂരു കെ.എംസി.സി പ്രസിഡൻറ് ടി. ഉസ്മാൻ, ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, പയ്യോളി മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡൻറ് സി.പി. സദഖത്തുല്ല, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് റഹീം ചാവശ്ശേരി, കെ.എം.സി.സി ട്രോമാ കെയർ ചെയർമാൻ ടി.സി. മുനീർ അൾസൂർ, മുജീബ്, ആഷിഫ്, ബസ് ഡ്രൈവർ ഇംറാൻ ഖാൻ എന്നിവർ ബംഗളൂരുവിൽ നിന്ന് മരുന്ന് ശേഖരിച്ചയക്കാൻ നേതൃത്വം നൽകി. പയ്യോളി മുനിസിപ്പൽ വൈറ്റ് ഗാർഡ് കാപ്റ്റൻ എ.എം. സവാദ്, കൊയിലാണ്ടി മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രവീൺ നടുക്കുടി എന്നിവർ മരുന്ന് ശോഭയുടെ വീട്ടിൽ എത്തിച്ച് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.