കോഴിക്കോട്: അന്വേഷണം പൂര്‍ത്തിയാകാത്ത കേസില്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭ്യമായ വിവരങ്ങള്‍ ദുരൂഹമായി പുറത്തുവിട്ട് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ക്രൈംബ്രാഞ്ച് ഐ.ജിയെ പാലത്തായി കേസിൻെറ അന്വേഷണത്തില്‍നിന്ന് അടിയന്തരമായി മാറ്റണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രേട്ടറിയറ്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ക്രിമിനല്‍ നടപടിക്രമത്തിലെ 164ാം വകുപ്പനുസരിച്ച് മജിസ്‌ട്രേറ്റിനുമുന്നില്‍ നല്‍കുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഈ ഉദ്യോഗസ്ഥന്‍ അപരിചിതനായ ഒരാൾക്ക് ഫോണിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങൾക്കും വിവരങ്ങള്‍ നല്‍കുന്നത്. മുഖ്യമന്ത്രിയും മണ്ഡലം എം.എല്‍.എകൂടിയായ സാമൂഹിക ക്ഷേമ മന്ത്രിയും ഇനിയെങ്കിലും വിഷയത്തെ ഗൗരവപൂര്‍വം സമീപിക്കണമെന്നും പ്രസിഡൻറ് സയ്യിദ് ത്വാഹ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. മജീദ് കക്കാട്, സയ്യിദ് മുഹമ്മദ് തുറാബ്, മുഹമ്മദ് പറവൂർ, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, എസ്. ശറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.