കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. സമരം കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എൻ.ഐ.എ കേസ് ഏറ്റെടുക്കുന്നതിനു മുമ്പ് സംസ്ഥാന പൊലീസ് എഫ്.ഐ.ആർ ഇടാത്തത് എന്തുെകാണ്ടാണെന്ന് ടി. സിദ്ദീഖ് ചോദിച്ചു. ഇതോടെ പ്രതികൾക്ക് തെളിവ് നശിപ്പിക്കാൻ അവസരം നൽകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി െക. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനും രാജിവെക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. മാർച്ച് ഉദ്ഘാടന ശേഷം ബാരിക്കേഡുകൾ ഇളക്കി കലക്ടറേറ്റിനുള്ളിൽ കയറാൻ സമരക്കാർ ശ്രമിച്ചെങ്കിലും പൊലീസ് ശക്തമായി പ്രതിരോധിച്ചു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് സമരക്കാർ അറിയിച്ചിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കാതെയായിരുന്നു സമരം. ബാരിേക്കഡിന് സമീപം മുദ്രാവാക്യം വിളിച്ചശേഷം പിരിഞ്ഞുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.