മുക്കത്ത് വൻ കഞ്ചാവ് വേട്ട; യുവാവും സഹോദരിയും അറസ്റ്റിൽ

പാലക്കാട് സ്വദേശികളാണ് പിടിയിലായത് മുക്കം: മുക്കത്ത് പത്തു കിലോ കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റിൽ. പാലക്കാട് കുഴൽമന്ദം സ്വദേശികളായ ചന്ദ്രശേഖരൻ (31), സൂര്യപ്രഭ എന്ന സൂര്യ എന്നിവരാണ് തിങ്കളാഴ്ച പുലർച്ചെ പൂളപ്പൊയിലിൽ മുക്കം പൊലീസിൻെറ പ്രത്യേക അന്വേഷണ സംഘത്തിൻെറ പിടിയിലായത്. മുത്തേരി കാപ്പുമല വളവിൽ ആളൊഴിഞ്ഞ സ്ഥലത്ത് വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവർന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്. പൂളപ്പൊയിലിൽ താമസിച്ചിരുന്ന വാടക വീട് കേന്ദ്രീകരിച്ച് ഇരുവരും കഞ്ചാവ് കച്ചവടം നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി പൊലീസ് വീട്ടിലെത്തി പരിശോധിച്ചെങ്കിലും ഇവരെ കിട്ടിയില്ല. പുലർച്ചയോടെ ബൈക്കിൽ കഞ്ചാവുമായി എത്തിയപ്പോഴാണ് പിടിയിലായത്. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫ്, മുക്കം ഇൻസ്പെക്ടർ ബി.കെ. സിജു, എസ്.ഐ. സാജിദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.