രണ്ടുപേരുടെ രോഗപ്പകർച്ച സാധ്യത എ.ടി.എമ്മിൽനിന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാത്ത രണ്ടു കേസുകളിൽ വൈറസ് ബാധയുണ്ടായത് എ.ടി.എമ്മിൽനിന്നാണെന്ന് വിലയിരുത്തൽ. സംസ്ഥാനത്തെ ഉറവിടമറിയാത്ത കേസുകൾ സൂക്ഷ്മമായി പഠിക്കുന്നതിന് സർക്കാർ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയുടേതാണ് ഇൗ നിഗമനം. കൊല്ലം ജില്ലയിലാണ് രണ്ടു കേസുകളും. കോവിഡ് ബാധിതനായയാൾ സന്ദർശിച്ച എ.ടി.എം സന്ദർശിച്ച ആരോഗ്യപ്രവർത്തകക്കും പിന്നീടെത്തിയ മറ്റൊരാൾക്കുമാണ് രോഗം പിടിപെട്ടത്. രണ്ടാമത്തെയാളിൽനിന്ന് ഭാര്യക്കും കുഞ്ഞിനും രോഗം പിടിപെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.