കോഴിക്കോട്: രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒപ്പുശേഖരണം നടത്തുമെന്ന് വെൽഫെയർ പാർട്ടി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 19 മുതൽ 21 വരെ ഒപ്പുശേഖരണം നടത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ജനകീയ ഹരജി സമർപ്പിക്കും. കേരളത്തിൽനിന്ന് മാത്രം അഞ്ചുലക്ഷം ഒപ്പുകൾ ശേഖരിക്കും. ആയിരം കേന്ദ്രങ്ങളിൽ നടക്കുന്ന ഒപ്പുശേഖരണത്തിന്‍റെ ഉദ്ഘാടനം റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ എറണാകുളത്ത് നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജനകീയ സമരങ്ങൾ നയിച്ചവർ, ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്ന അക്കാദമീഷ്യർ, വിദ്യാർഥികൾ, പത്രപ്രവർത്തകർ എന്നിവരടക്കമുള്ളവരെ ഭരണകൂടം രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് ജയിലിലടക്കുന്നത്. ആനന്ദ് തെൽതുംബ്ഡെ, ടീസ്റ്റ സെറ്റൽവാദ്, ഗൗതം നവ്ലഖെ, പ്രഫ. ഹാനി ബാബു, സഞ്ജീവ് ഭട്ട്, സിദ്ദീഖ് കാപ്പൻ തുടങ്ങി നിരവധി പേരാണ് ഈ പട്ടികയിലുള്ളത്. ഭരണകൂടവേട്ടയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് അബ്ദുന്നാസിർ മഅ്ദനി. ദേശീയ സെക്രട്ടറി റസാഖ് പാലേരി, ജില്ല വൈസ് പ്രസിഡന്‍റ് എ.പി. വേലായുധൻ, സെക്രട്ടറി മുസ്തഫ പാലാഴി, ചന്ദ്രൻ കല്ലുരുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.