കോട്ടയം: നവീകരിച്ച കച്ചേരിക്കടവ് ബോട്ടുജെട്ടി 16ന് സന്ദർശകർക്കായി തുറന്നുകൊടുക്കും. ഇതോടെ നഗരവാസികൾക്ക് വിശ്രമിക്കാനും വിനോദത്തിനും ഇടമായി. ഏറെക്കാലമായി അടഞ്ഞുകിടന്ന ജെട്ടി കാടുപിടിച്ച് ശോച്യവാസ്ഥയിലായിരുന്നു.
കുട്ടികളുടെ കളി ഉപകരണങ്ങൾ കേടുവരുകയും ആറ്റിൽ പോള നിറയുകയും ചെയ്തു. ഇടക്ക് പോള വാരിയെങ്കിലും അറ്റകുറ്റപ്പണി വൈകി. വിനോദസഞ്ചാര -ജലഗതാഗത വകുപ്പുകൾ എട്ടുകോടി ചെലവഴിച്ചാണ് നവീകരിച്ചത്. ആറ്റിലെ പോള നീക്കി വൃത്തിയാക്കി. ശുചിമുറി അടക്കം അടിസ്ഥാന സൗകര്യം ഒരുക്കി. കുട്ടികളുടെ പാർക്ക് നവീകരിച്ചു. ബോട്ട് ടെർമിനലിനുമുകളിൽ വാച്ച് ടവർ, ആറിെൻറ തീരത്ത് നടപ്പാത, ഇരിപ്പിടങ്ങൾ ക്രമീകരിച്ചു. ശിക്കാര, ബോട്ട് സർവിസ് എന്നിവ അടുത്ത ഘട്ടത്തിൽ തുടങ്ങും. രാവിലെ എട്ടിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.