കോട്ടയം: റെയിൽവേ സ്റ്റേഷനിലെ നവീകരണം ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി. റെയില്‍വേ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാതയിരട്ടിപ്പിക്കല്‍ പുരോഗമിക്കുകയാണ്. സ്റ്റേഷന് കെട്ടിടം പുതുക്കിപ്പണിയലും ഗുഡ്സ്ഷെഡ് റോഡിലെ രണ്ടാം കവാടം നിര്‍മാണവും ഉള്‍പ്പെടെ 20 കോടിയുടെ നിര്‍മാണമാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷനിൽ നടക്കുന്നത്. നിർമാണം പൂർത്തിയായാൽ മൂന്ന് പ്ലാറ്റ്ഫോമുള്ള കോട്ടയം സ്‌റ്റേഷനിൽ അഞ്ച് പ്ലാറ്റ്ഫോമുകൾ ഉണ്ടാകും. കോട്ടയം-എറണാകുളം പാസഞ്ചർ ട്രെയിൻ സർവിസിന് ആറാമത് പ്ലാറ്റ്ഫോം നിർമിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 10 മേൽപാലങ്ങളാണ് പണിതീരാനുള്ളത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നിര്‍മാണം മുടങ്ങി നിന്ന പാക്കില്‍ മേൽപാലം ഉടന്‍ പൂര്‍ത്തിയാക്കും. കോട്ടയം റെയിൽവേ സ്റ്റേഷനും പാക്കിൽ മേൽപാലവും സന്ദർശിച്ച് നിർമാണം എം.പിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ചങ്ങനാശ്ശേരി മുതല്‍ ചിങ്ങവനംവരെ 17 കിലോമീറ്റര്‍ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സിഗ്നല്‍ ലൈറ്റുകളുടെ ജോലികളും അതിവേഗം പുരോഗമിക്കുന്നു. പാക്കിൽ മേൽപാലത്തിൻെറ ഭാഗമായി റെയില്‍വേ സ്റ്റേഷൻെറ അപ്രോച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഇതിൻെറ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുണ്ട്. ചീഫ് എൻജിനീയർ ഷാജി സക്കറിയ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ചാക്കോ ജോർജ്, അസി.എക്സി. എൻജിനീയർമാരായ ബാബു സക്കറിയ, ജോസ് അഗസ്റ്റിൻ, കൗൺസിലർ എബി കുന്നേപ്പറമ്പൻ, നാട്ടകം വാർഡ് കൗൺസിലർ സരസമ്മാൾ, വിജി എം. തോമസ് തുടങ്ങിയവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.