കോട്ടയം: കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാന പ്ലേൻറഷൻ കോർപറേഷനുണ്ടായ നഷ്ടം 29.47 കോടി. കോർപറേഷൻെറ തോട്ടങ്ങളിലെ റബർ, കശുമാവ്, ഓയിൽപാം അടക്കം മിക്ക ഉൽപന്നങ്ങൾക്കും വില കുത്തനെ ഇടിഞ്ഞതാണ് നഷ്ടം വർധിക്കാൻ കാരണമെന്ന് മാനേജിങ് ഡയറക്ടർ ബി. പ്രമോദ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർവരെ റബർ വിലയിടിവ് മൂലം 5.87 കോടിയുടെ നഷ്ടം നേരിട്ടു. കശുമാവിൽനിന്ന് 7.25 കോടിയും. കോർപറേഷൻെറ പ്രതിവർഷ വരുമാനം 85 കോടിയും ചെലവ് 110 കോടിയുമാണ്. മൂന്നുവർഷം കൊണ്ട് പ്രവർത്തനം ലാഭകരമാക്കാനുള്ള നടപടികളിലാണ് മാനേജ്മൻെറ്. വൈവിധ്യവത്കരണത്തിലൂടെ പ്രതിസന്ധി അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട മുതൽ കാസർകോടുവരെ 13 എസ്റ്റേറ്റുകളിലായി 40,000 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. 5000ത്തോളം ജീവനക്കാരാണ് കോർപറേഷനിലുള്ളത്. ഇതിൽ 3700 പേർ തോട്ടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.