കുമളി: പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. ആയി മാറിയെന്ന് സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിൽ വിമർശനം. ഇരുവകുപ്പിന്‍റെയും വികസനപ്രവർത്തനങ്ങളിൽ ഇടുക്കിയെ പൂർണമായും അവഗണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. വിനോദസഞ്ചാര മേഖലയിൽ ഒട്ടേറെ സാധ്യതകളുണ്ടായിട്ടും ആ വിധത്തിലെ പരിഗണന മന്ത്രി ഇടുക്കിക്ക് നൽകുന്നില്ലെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടി. റോഡ്, വിനോദസഞ്ചാര പദ്ധതികൾ പലപ്പോഴും മലബാറിൽ മാത്രം ഒതുങ്ങുന്നു. ഇടുക്കി ജില്ലയെ പൂർണമായി അവഗണിക്കുകയാണ്. എന്നാൽ, വിനോദസഞ്ചാര വികസനത്തിൽ ഇടുക്കിക്ക് അർഹമായ പരിഗണന നൽകുമെന്ന് ചർച്ചക്ക് മറുപടിയായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ആഭ്യന്തര വകുപ്പിനും പൊലീസിന്‍റെ പ്രവർത്തനങ്ങൾക്കുമെതിരെ കഴിഞ്ഞ ദിവസം പ്രതിനിധികൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പൊലീസിന്‍റെ വീഴ്ചകൾ സമ്മതിച്ച കോടിയേരി, വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ച് പരിഹരിക്കുമെന്ന മറുപടിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.