കോട്ടയം: അഞ്ചുവർഷത്തിനുശേഷം റബറിൻെറ തറവില 170 രൂപയായി ഉയർത്തുന്ന ബജറ്റ് പ്രഖ്യാപനത്തിൽ അവകാശവാദവുമായി കേരള കോൺഗ്രസ് ജോസ് വിഭാഗവും മാണി സി. കാപ്പനും രംഗത്ത്. റബർ കർഷകരുടെ ദുരിതമകറ്റാൻ തറവില 200 രൂപയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസംതന്നെ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയിരുെന്നന്നും ഇത് അംഗീകരിച്ച മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു മാണി സി. കാപ്പൻെറ പ്രസ്താവന. എന്നാൽ, റബറിൻെറ തറവില വർധിപ്പിച്ചതും നെല്ലിൻെറയും നാളികേരളത്തിൻെറയും സംഭരണവില ഉയർത്തിയതും കർഷകർക്ക് കൈത്താങ്ങാകുമെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. സമഗ്ര കാർഷിക മുന്നേറ്റത്തിൻെറ കേരള മാതൃക സൃഷ്ടിക്കുന്നതാണ് ബജറ്റെന്നും ജോസ് കെ. മാണി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. റബർ തറവില ഉയർത്തണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണിയും നേരത്തേ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 200 രൂപയാക്കണമെന്നായിരുന്നു ആവശ്യം. കെ.എം. മാണി ആവിഷ്കരിച്ച കാരുണ്യപദ്ധതി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കുറി ബജറ്റിൽ കാരുണ്യക്കും പ്രത്യേക പരിഗണന നൽകി. അതിനിടെ വിഷയത്തിൽ ഒരുപടികൂടി കടന്ന് 250 രൂപ തറവില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫും രംഗത്തുവന്നിരുന്നു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും ജനാധിപത്യ കേരള കോൺഗ്രസും ഇതിനായി നേരത്തേ നിവേദനം നൽകിയവരാണ്. റബർ തറവില ഉയർത്താനുള്ള സർക്കാർ തീരുമാനം റബർ കർഷകരുടെ നാടായ മധ്യകേരളത്തിൽ ഏറെ ഗുണം ചെയ്യുമെന്ന തിരിച്ചറിവാണ് ഈ അവകാശവാദത്തിന് പിന്നിലത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.