വാച്ച് ടവർ: നിലപാട് കടുപ്പിച്ച് തീക്കോയി പഞ്ചായത്ത്

ഈരാറ്റുപേട്ട: വാഗമൺ റോഡിലെ കാരികാട് ടോപ്പിൽ പി.ഡബ്ല്യു.ഡി നിർമിക്കുന്ന വാച്ച് ടവറിൻെറ നിർമകാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് തീക്കോയി ഗ്രാമപഞ്ചായത്ത് രംഗത്ത്. പണി തീർത്ത് കെട്ടിടം ഗ്രാമപഞ്ചായത്തിന് കൈമാറണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വക വെയിറ്റിങ് ഷെഡ് ഇരുന്ന സ്ഥലത്ത് അഞ്ചുവർഷം മുമ്പാണ് വാച്ച് ടവർ നിർമാണം ആരംഭിച്ചത്. പൂഞ്ഞാർ എം.എൽ.എയുടെ നിർദേശമനുസരിച്ചാണ് ഗ്രാമപഞ്ചായത്തിൻെറ വെയിറ്റിങ് ഷെഡ് ഇരുന്ന സ്ഥലം വാച്ച് ടവറിന് വിട്ടുനൽകിയത്. വെയ്റ്റിങ് ഷെഡ് ഉൾപ്പെടെ വാച്ച് ടവർ നിർമിക്കുമെന്നും കെട്ടിടം ഗ്രാമപഞ്ചായത്തിന് കൈമാറുമെന്നുള്ള ധാരണപ്രകാരമാണ് ഇതിന് അനുവാദം നൽകിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും വാച്ച് ടവറിൻെറ നിർമാണം പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തിൽ 40ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. തുടർന്ന് 30 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. എന്നാൽ, നിർമാണം പൂർത്തിയായിട്ടില്ല. നിർമാണം പൂർത്തീകരിക്കാത്ത ടവറിൻെറ മുകളിൽ സഞ്ചാരികൾ കയറുന്നത് പതിവാണ്. വാച്ച് ടവറിൻെറ ടോപ്പിൽ കൈവരികളോ സംരക്ഷണഭിത്തിയോ നിർമിച്ചിട്ടില്ല. ഇത് അപകടഭീഷണിയും ഉയർത്തുന്നുണ്ട്. നിർമാണം പൂർത്തിയാക്കുന്നതുവരെ വാച്ച് ടവറിൽ ജനങ്ങൾ കയറാതെ സംരക്ഷണവേലി കെട്ടി അപകടസാധ്യത ഒഴിവാക്കണമെന്ന് പി.ഡബ്ല്യു.ഡി അധികാരികളോട് ആവശ്യപ്പെട്ടതായും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജയിംസ് അറിയിച്ചു. പടം KTL watch tower പണി പൂർത്തിയാകാത്ത വാച്ച് ടവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.