കോന്നി: സി.പി.എമ്മിൻെറ മുൻ കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി തൂങ്ങി മരിച്ചു. കോന്നി വട്ടക്കാവ് ചരിവുകാലായിൽ ഓമനക്കുട്ടനാണ് (51) മരിച്ചത്. ബുധനാഴ്ച രാവിലെ നടക്കാൻ പോയ ഭാര്യ രാധ തിരിച്ചു വന്നപ്പോഴാണ് വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പാർട്ടി നേതാക്കളുടെ നിരന്തര ഭീഷണിയാണ് ഭർത്താവ് ജീവനൊടുക്കാൻ കാരണമെന്ന് ഭാര്യ രാധ പറഞ്ഞു. പത്ത് വർഷം സി.പി.എമ്മിൻെറ ലോക്കൽ സെക്രട്ടറിയായിരുന്ന ഓമനക്കുട്ടൻ സ്ഥാനമൊഴിഞ്ഞശേഷം രണ്ടു വർഷമായി പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നില്ല. പാർട്ടി ഭരണത്തിലുള്ള കോന്നി റീജനൽ കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ പയ്യനാമൺ ശാഖയിൽ ഡെയ്ലി കലക്ഷൻ ഏജൻറായി ജോലി ഉണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോന്നി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ സി.പി.എം. സ്ഥാനാർഥി പരാജയപ്പെട്ടതിൻെറ പേരിൽ പ്രദേശിക പാർട്ടി നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ പറഞ്ഞു. ഈ വാർഡിൽ ക്ഷേമപെൻഷൻ വിതരണം ചെയ്തിരുന്നതും ഓമനക്കുട്ടനാണ്. ബാങ്കിലെ ബോർഡ് അംഗം ലൈജുവാണ് ഇവിടെ മത്സരിച്ച് തോറ്റത്. തോൽവിയുടെ ഉത്തരവാദിത്തം ആരോപിച്ച് നേതാക്കൾ ഭീഷണി മുഴക്കുകയും സമൂഹമാധ്യമങ്ങൾ വഴി ഓമനക്കുട്ടനെ അപമാനിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് തൊട്ടടുത്ത ദിവസം പ്രാദേശിക സി.പി.എം.-ഡി.വൈ.എഫ്.ഐ.പ്രവർത്തകർ തടഞ്ഞു നിർത്തി ജോലി കളയുമെന്നും വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണി മുഴക്കിയതായും അവർ പറഞ്ഞു. ഓമനക്കുട്ടൻെറ ഭാര്യയും, ജ്യേഷ്ഠ സഹോദരന്മാരും സി.പി.എം ഏരിയ സെക്രട്ടറിയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും വീടുകൾ കയറിയിറങ്ങി കേണപേക്ഷിച്ചിട്ടും ഭീഷണി തുടരുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏക മകൾ:രാധിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.