കോട്ടയം: കര്‍ഷകവിരുദ്ധ കാര്‍ഷിക നിയമം മരവിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുത്ത് അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. കരിനിയമം അടിച്ചേല്‍പ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് പൊതുസമൂഹം മനസ്സിലാക്കിയ സാഹചര്യത്തിൽ തെറ്റുതിരുത്താന്‍ സുപ്രീംകോടതി നിരീക്ഷണം കേന്ദ്രം അവസരമാക്കണം. സുപ്രധാന നിയമനിര്‍മാണത്തിന് കൂടിയാലോചന പോലുമില്ലാതിരുന്നത് കോടതിക്കും ബോധ്യപ്പെട്ടു. സമരം അടിച്ചമര്‍ത്താനുള്ള ശ്രമം വിജയിക്കില്ല. പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ജനുവരി 15ന് ചേരുന്ന ഇന്‍ഫാം ദേശീയസമിതി പരിപാടികള്‍ രൂപവത്കരിക്കുമെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.