താറാവുകൾ വീണ്ടും ചത്തുവീഴുന്നു; പ്രഖ്യാപനത്തിലൊതുങ്ങി ഇൻഷുറൻസ്

കോട്ടയം: പക്ഷിപ്പനിയിൽ താറാവുകൾ വീണ്ടും കൂട്ടമായി ചത്തുവീഴുേമ്പാഴും ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപനത്തിലൊതുങ്ങി. നേരേത്ത പക്ഷിപ്പനി പടര്‍ന്നതിനു പിന്നാലെയായിരുന്നു താറാവുകൾക്ക് ഇൻഷുറൻസ് ഏര്‍പ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. 2014ൽ ആയിരക്കണക്കിന് താറാവുകള്‍ ചാകുകയും ലക്ഷക്കണക്കിന് പക്ഷികളെ കൊന്നൊടുക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു ഇടപെടൽ. സമാനസംഭവങ്ങൾ ആവർത്തിച്ചാൽ ആശ്വാസം പകരാൻ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് വിശദീകരിച്ചിരുന്നത്. ഇൻഷുറൻസ് കമ്പനികളുമായി മൂന്നുതവണ ചർച്ചയും നടത്തിയിരുന്നു. എന്നാൽ, പ്രീമിയത്തിലടക്കം ധാരണയാകാതെ ചർച്ച പാളി. ഇതോടെ പദ്ധതിയോടെയുള്ള താൽപര്യവും വകുപ്പ് കൈവിട്ടു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ താറാവുകള്‍ കൂട്ടത്തോടെ ചാകുന്നത് പതിവായതിനാൽ ഇൻഷുറൻസ് വേണമെന്ന ആവശ്യം കർഷകർ നിരന്തരമായി ഉയർത്തിവരുകയാണ്. എന്നാൽ, ഇൻഷുറൻസ് കമ്പനികൾ സഹകരിക്കാൻ തയാറാകാത്തതാണ് തടസ്സം സൃഷ്ടിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. പലതവണ ബന്ധപ്പെട്ടിട്ടും ഏറ്റെടുക്കാൻ കമ്പനികളൊന്നും തയാറായില്ല. ഉയർന്ന പ്രീമിയം തുകയാണ് കമ്പനികൾ ആവശ്യപ്പെട്ടത്. തുകയിലൊരു ഭാഗം സർക്കാർ വഹിച്ചാൽപോലും കർഷകർ വലിയ തുക വിഹിതമായി നൽകേണ്ടിവരും. ഇതുമൂലം കർഷകർ പദ്ധതിയിൽ ചേരാൻ താൽപര്യം കാട്ടില്ലെന്ന വിലയിരുത്തലുകളുമുണ്ടായി. പക്ഷിപ്പനി മൂലം ചത്തവക്കും െകാന്നൊടുക്കുന്നവർക്കും അർഹമായ നഷ്ടപരിഹാരം നൽകുമെന്നും ഉേദ്യാഗസ്ഥർ പറയുന്നു. മുമ്പ് പക്ഷിപ്പനി ബാധിച്ചപ്പോള്‍ അര്‍ഹതപ്പെട്ട പലര്‍ക്കും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇന്‍ഷുറൻസെന്ന ആവശ്യവും ശക്തമാകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.