മാമ്മൂട്-മാന്നില റോഡരികിൽ മത്സ്യമാംസ അവശിഷ്ടങ്ങൾ

ചങ്ങനാശ്ശേരി: മാമ്മൂട്-മാന്നില-പുളിയാംകുന്ന് റോഡിൽ മാലിന്യം തള്ളുന്നു. വരാക്കുന്ന് ഭാഗത്തും മാന്നില കുരിശടിക്ക് സമീപമുള്ള സെമിത്തേരി ഭാഗത്തുമാണ് മത്സ്യമാംസ അവശിഷ്ടങ്ങളും കുട്ടികളുടെ പാമ്പേഴ്‌സ് അടക്കമുള്ളവ തള്ളുന്നത്. രാത്രിയിൽ വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മാന്നില പ്രദേശത്തുനിന്നും മാമ്മൂട്ടിലേക്കുള്ള ഏക വഴിയാണിത്. അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. റോഡിൻെറ വശങ്ങൾക്കൊപ്പം വഴിയരികിലെ കുറ്റിക്കാടിനിടയിലേക്ക് ചാക്കിലും കവറിലുമായിട്ടാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. റോഡിലും തള്ളുന്നുണ്ട്. വാഹനങ്ങള്‍ ഇതിന് മുകളിലൂടെ കടന്നുപോകുന്നത് മൂലം ഇത് റോഡുമുഴുവന്‍ പടര്‍ന്ന് കിടക്കുകയാണ്. തെരുവുനായ്ക്കളും പക്ഷികളും മത്സ്യ അവശിഷ്ടങ്ങള്‍ കൊത്തിവലിച്ച് റോഡിലേക്ക് ഇടുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാമ്മൂട് നിന്നും മാന്നില പ്രദേശത്തേക്ക് ബസ് സര്‍വിസ് ഇല്ലാത്തതിനാല്‍ കാല്‍നട യാത്രികരാണ് ഏറെയും. കുട്ടികളെയും കൊണ്ട് റോഡിലൂടെ നടന്നുപോവാന്‍ കഴിയാത്ത സ്ഥിതിയാണ്. മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. KTL mammood-mannila road waste മാമ്മൂട്-മാന്നില റോഡില്‍ മാലിന്യം തള്ളിയ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.