അനിലിെൻറത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

അനിലിൻെറത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഗാന്ധിനഗർ: നടനും സംവിധായകനുമായ അനിൽ പി. നെടുമങ്ങാടിൻെറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾവീക്കം ഉള്ളതിനാൽ ഹൃദയാഘാതമെന്ന സംശയത്തെ തുടർന്ന് ശരീരഭാഗങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അനിലിൻെറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. നാലോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബന്ധുക്കളും സഹപ്രവർത്തകരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്തേക്കു കൊണ്ടുപോയി. തൊടുപുഴക്ക് സമീപം ഷൂട്ടിങ് സൈറ്റിൽനിന്ന് മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയതായിരുന്നു അദ്ദേഹം. കുളിക്കുന്നതിനിടെ കാൽ വഴുതി കയത്തിൽ അകപ്പെട്ടാണ് മരണം സംഭവിച്ചത്. ഉടൻ കരക്ക് എത്തിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. കോട്ടയം മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. സി. ദീപുവിൻെറ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.