ശബരിമല: മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ച് ആറന്മുളയില്‍നിന്ന് പുറപ്പെട്ട ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തും. ശനിയാഴ്ചയാണ് 41 ദിവസത്തെ മണ്ഡലകാലം പൂർത്തിയാക്കി മണ്ഡലപൂജ. വ്യാഴാഴ്ച പെരുനാട് ശാസ്ത ക്ഷേത്രത്തിലായിരുന്നു ഘോഷയാത്രയുടെ വിശ്രമം. അവിടെ നിന്ന് വെള്ളിയാഴ്ച പുലർച്ച പുറപ്പെട്ട് ഉച്ചക്ക് 1.30ന് ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട് ശരംകുത്തിയില്‍ എത്തുമ്പോള്‍ ദേവസ്വം ബോർഡ് പ്രതിനിധികൾ ആചാരാനുഷ്ഠാനങ്ങളോടെ വരവേല്‍ക്കും. സ്വീകരണത്തിനുശേഷം വൈകീട്ട് ആറിന് ഘോഷയാത്ര സന്നിധാനത്തെത്തും. തങ്കഅങ്കി എത്തുന്ന സമയത്ത് സന്നിധാനത്ത് തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ ദര്‍ശനത്തിനു ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ എ.എസ്. രാജു അറിയിച്ചു. പതിവുപോലെ ഉച്ചക്ക് ഒന്നുവരെ മാത്രമേ ദര്‍ശനം അനുവദിക്കു. ഉച്ചക്ക് ഒന്നിനുശേഷം ഭക്തരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ല. ഇതിൻെറ ഭാഗമായി രാവിലെ 11.30ന് ശേഷം നിലക്കലില്‍നിന്ന് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുകയില്ല. തങ്കഅങ്കി സന്നിധാനത്ത് എത്തി ദീപാരാധനക്കുശേഷം മാത്രമേ ഭക്തരെ ദര്‍ശനത്തിന് അനുവദിക്കൂ. വൈകീട്ട് അഞ്ച് മുതല്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ദര്‍ശനത്തിനായി കടത്തിവിടും. തുടര്‍ന്ന് ഹരിവരാസനം പാടി നടയടക്കും വരെയും ഭക്തരെ ദര്‍ശനത്തിന് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.